യുവാവ് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്നു; മകന് പരിക്ക്
Saturday, August 17, 2024 8:14 AM IST
ഇരിട്ടി: വിളക്കോട് പാറക്കണ്ടത്തിൽ മരുമകന്‍റെ വെട്ടേറ്റ് ഭാര്യാമാതാവും ഭാര്യയും കൊല്ലപ്പെട്ടു. പാറക്കണ്ടം തൊണ്ടംകുഴിയിൽ ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55), മകൾ സൽ‍മ (36) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 തോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മലപ്പുറം വളാഞ്ചേരി സ്വദേശി ഷാഹുൽ ഹമീദ് (46) ആണ് പ്രതി. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ സൽമയുടെ മൂത്ത മകൻ ഫഹദി (12) നും പരിക്കേറ്റു. ഫഹദ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതി ഷാഹുൽ ഹമീദിനെ സംഭവസ്ഥലത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമ സംഭവത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഷാഹുലിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

സംഭവസമയം സൽമയുടെ മകൻ ഫർഹാൻ, സഹോദരൻ ഷരീഫിന്‍റെ ഭാര്യ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആക്രമണം കണ്ടുഭയന്ന ഇരുവരും വീട്ടിലെ മറ്റൊരു മുറിയിൽകയറി വാതിൽ അടച്ചതിനാൽ ആക്രമണത്തിൽനിന്നും രക്ഷപ്പെട്ടു. വീട്ടിൽനിന്നു നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ അലീമയേയും സൽമയേയും കാണുന്നത്. ഉടൻ പോലീസിനെ വിവരം അറിയിക്കുകയും പരിക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി ഹമീദ് മയക്കുമരുന്നിന് അടിമയാ ണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ വിളക്കോട് ടൗണിൽ നിന്നും ഓട്ടോറിക്ഷയിൽ ആയുധവുമായി എത്തിയ ഷാഹുൽ ഹമീദ് വഴക്കിനിടയിൽ ഭാര്യയേയും ഭാര്യാമാതാവിനേയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ മുതിർന്നവരെല്ലാം പള്ളിയിൽപോയ സമയത്തായിരുന്നു ആക്രമണം. 

ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യ, ഇൻസ്പെക്ടർമാരായ എ.വി. ദിനേഷ് , എ. കുട്ടികൃഷ്ണൻ, എസ്ഐമാരായ എം.ജെ. സെബാസ്റ്റ്യൻ , എൻ. വിപിൻ , ഷാജി ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. സംഭവമറിഞ്ഞ് നിരവധി ആളുകളാണ് തൊണ്ടംകുഴിയിലെ അലീമ യുടെ വീട്ടിലെത്തിയത്. പി.എച്ച്. മുഹമ്മദാണ് അലീമയുടെ ഭർത്താവ്. ഷരീഫ്, സലിം, സലീന എന്നിവർ മക്കളാണ്.  സൽമയുടെ മക്കൾ: ഫഹദ്, ഫർഹാൻ, നസ്രിയ.