അനധികൃത തെരുവുകച്ചവടം നിയന്ത്രിക്കും: മേയര്‍
Tuesday, August 20, 2024 1:41 AM IST
കണ്ണൂർ: അനധികൃത തെരുവുകച്ചവടം നിയന്ത്രിക്കുമെന്ന് മേയര്‍ മുസ്‌ലിഹ് മഠത്തില്‍ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫുട്പാത്തുകൾ കൈയേറി കാല്‍നടയാത്രപോലും സാധ്യമാകാതിരിക്കുന്ന സാഹചര്യമാണുള്ളത്. ദിനംപ്രതി ഇത് കൂടി വരികയാണ്.

തെരുവു കച്ചവടങ്ങള്‍ വലിയ തോതിലുള്ള ബിനാമി ഇടപാടായി നടക്കുകയാണ്. കോര്‍പറേഷന്‍ പരിധിയില്‍ കടമുറിയില്‍ കച്ചവട ലൈസന്‍സുള്ള സിഐടിയു നേതാവിന് പോലും തെരുവോര കച്ചവടത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡുണ്ട്. നഗരത്തിന്‍റെ പലഭാഗത്തും പ്രത്യേകിച്ച് പയ്യാമ്പലം, താഴെ ചൊവ്വ, മുണ്ടയാടു ഭാഗങ്ങളിലായി കൂണുകള്‍ പോലെയാണ് അനധികൃത കച്ചവടം പൊങ്ങിവരുന്നതെന്നും മേയർ പറഞ്ഞു.ഇത് കോര്‍പറേഷനിലെ ലൈസന്‍സ് എടുത്ത് വലിയ വാടക നല്‍കി വരുന്ന കച്ചവടക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയും വില്ക്കുകയും ചെയ്യുന്നു.

റോഡുകളുടെ പ്രാധാന്യം, വീതി എന്നിവയുടെ അടിസ്ഥാനത്തില്‍ തെരുവു കച്ചവട മേഖലകളെ തരം തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഏകീകൃത സ്വഭാവത്തിലുള്ള ബങ്കുകള്‍ തയാറാക്കി നല്‍കി തെരുവു കച്ചവടക്കാരെ സംരക്ഷിക്കാന്‍ കോര്‍പറേഷന്‍ തയാറാണ്. വെന്‍ഡിംഗ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാതെ നഗരപരിധിയില്‍ തെരുവു കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.

ഒരു കച്ചവട ലൈസന്‍സിന്‍റെ മറവില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ കച്ചവടം ചെയ്യുന്നതും നിയന്ത്രണ വിധേയമാക്കും. പത്ര സമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര, മുൻ മേയർ ടി.ഒ മോഹനൻ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ഷമീമ, എം.പി. രാജേഷ് വി.കെ. ശ്രീലത, സിയാദ് തങ്ങൾ ഷാഹിന മൊയ്തിൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ കെ.പി. അബ്ദുൽ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.