വഴയില -പഴകുറ്റി നാലുവരിപ്പാത : കരകുളം ഫ്ലൈഓവർ നിർമാണം: മന്ത്രിസഭ അംഗീകാരം ലഭിച്ചു
Thursday, August 22, 2024 6:37 AM IST
നെടുമങ്ങാട്: വഴയില മുതല്‍ പഴകുറ്റി വരെയുള്ള നാലുവരിപ്പാത വികസനത്തിന്‍റെ ഭാഗമായി ആദ്യറീച്ചില്‍ ഉള്‍പ്പെട്ടുവരുന്ന കരകുളം ഫ്ളൈ ഓവർ നിർമാണത്തിന്‍റെ ടെണ്ടറിനു മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതായി മന്ത്രി ജി.ആർ. അനില്‍ അറിയിച്ചു.

വഴയില മുതല്‍ കെല്‍ട്രോണ്‍ വരെ 9.5 കിലോമീറ്ററും നെടുമങ്ങാട് ട‌ൗണില്‍ പഴകുറ്റി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ നിന്നാരംഭിച്ച് കച്ചേരിനട വഴി 11-ാം കല്ലു വരെയുള്ള 1.240 കിലോ മീറ്ററും ഉള്‍പ്പെടെ 11.240 കി.മീ. റോഡാണ് നാലുവരി പാതയാക്കുന്നത്.

പദ്ധതിയ്ക്കായി 928.8 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. 15 മീറ്റർ ടാറിംഗും സെന്‍ററില്‍ രണ്ടുമീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ടു മീറ്റർ വീതിയില്‍ യൂട്ടിലിറ്റി സ്പേസും ഉള്‍പ്പെടെ 21 മീറ്ററിലാണ് റോഡ് നിര്‍മിക്കുന്നത്. മൂന്നു റീച്ചുകളിലായാണ് നിര്‍മാണം നടക്കുന്നത്.
കരകുളം ഫ്ലൈ ഓവര്‍ നിർമാണത്തിന് 58.7കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കരകുളം പാലം ജംഗ്ഷനില്‍ നിന്നും 200മീറ്റർ മാറി ആരംഭിക്കുന്ന മേല്‍പാലത്തിനിരുവശങ്ങളിലുമായി 390 മീറ്റർ നീളത്തില്‍ അപ്രോച്ച് റോഡുള്‍പ്പെടെ ഫ്ലൈ ഓവറിന് ആകെ765 മീറ്റർ നീളവുമാണുണ്ടാവുക. 15 മീറ്റർ ടാറിംഗും 0.75 മീറ്റർ വീതിയില്‍ സെന്റർ മീഡിയനുമാണ് ഫ്ലൈഓവറിന്.

ആദ്യ റീച്ചായ വഴയില മുതല്‍ കെല്‍ട്രോണ്‍ ജംഗ്ഷന്‍ വരെയുള്ള റോഡിന്‍റെയും പാലത്തിന്‍റെ യും നിർമാണത്തിന്വേണ്ടിവരുന്ന 93.64കോടി രൂപയുടെപ്രവൃ ത്തിയുടെ ടെണ്ടര്‍ അംഗീകാരത്തിന് സർക്കാർ പരിഗണനയിലാണ്. ആദ്യ റീച്ചില്‍ പേരൂര്‍ക്കട, കരകുളം വില്ലേജുകളില്‍ 301 ഭൂവുടമകളിൽ നിന്നായി ഏഴേക്കര്‍ 81 സെന്‍റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്.

ഇവർക്ക് പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമായി 190.57 കോടി രൂപയാണ്അനുവദിച്ചത്. ഇതില്‍ 297 പേരുടെ 172.6 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. ശരിയായ രേഖകള്‍ ഹാജരാക്കാത്ത നാലുപേർക്ക് മാത്രമാണ് ഇനി നഷ്ടപരിഹാര തുക കിട്ടാനുള്ളത്. അടുത്തയാഴ്ചയോടുകൂടി ഈ തുകയുടെ വിതരണവും പൂർത്തിയാക്കുന്നതാണ്.

ഏറ്റെടുത്ത ഭൂമിയിലെ വീടുകളുടെ പൊളിക്കല്‍ ജോലികള്‍ അടുത്തയാഴ്ച തുടങ്ങും. ഫ്ലൈഓവർ നിർമാണത്തിനൊപ്പം കരകുളം പാലം, റോഡ് എ ന്നിവയുടെ നിർമാണവും തുടങ്ങും. ചെറിയാന്‍ വർക്കി കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാറെടുത്തിരിക്കുന്നത്. സെപ്റ്റംബർ മധ്യത്തോടെ നിർമാണം തുടങ്ങാനാകുമെന്നും മന്ത്രി അറിയിച്ചു.

റീച്ച് 2 (കെല്‍ട്രോണ്‍ ജംഗ്ഷന്‍ - വാളിക്കോട് ജംഗ്ഷന്‍ വരെ)

അരുവിക്കര, കരകുളം, നെടുമങ്ങാട് വില്ലേജുകളിൽ നിന്നായി 11 ഏക്കർ 34 സെന്‍റ് ഭൂമി ഏറ്റെടുക്കുന്നത്. പുനരധിവാസ പാക്കേജ് ലാൻഡ് റവന്യു കമ്മീഷണർ അംഗീകരിച്ചിട്ടുണ്ട്. ഈ റീച്ചില്‍ ഭൂമി ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തിനായി 173.89 കോടി രൂപ ഉടന്‍ കിഫ്ബി നല്‍കും. അവാർഡ് പാസാക്കി നവംബർ മാസത്തില്‍ തുക വിതരണം ചെയ്യുന്നതരത്തിലാണ് കാര്യങ്ങള്‍ ആലോചിച്ചിട്ടുള്ളത്.

റീച്ച് 3 (വാളിക്കോട് പഴകുറ്റി പമ്പ് ജംഗ്ഷൻ കച്ചേരി നട11 -ാം കല്ല്)

ആറേക്കർ 80 സെൻറ് ഭൂമിയാണ് ഈ റീച്ചില്‍ ഏറ്റെടുക്കുന്നത്. 322.58 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി അനുവദിച്ചിട്ടുണ്ട്.

മൂന്നാമത്തെ റീച്ചില്‍ വ്യാപാര സ്ഥാനങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ സമയബന്ധിതമായി കൃത്യതയോടു കൂടി വാലുവേഷനും വില നിര്‍ണ്ണയവും നടത്തി മതിയായ നഷ്ട പരിഹാരം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു .