കുഞ്ഞിമംഗലത്ത് 23 പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്‍റെ കടിയേറ്റു
Wednesday, August 21, 2024 12:52 AM IST
പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് വയോധികരുള്‍പ്പെടെ 23 പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്‍റെ കടിയേറ്റു. പരിക്കേറ്റ14 പേരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമ ശുശ്രൂഷകള്‍ക്ക് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്പതു പേർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ചികിത്സയ്ക്ക് വിധേയരായി. കുഞ്ഞമ്പു (85), തമ്പായി (75), സുഷമ (46), രാജൻ (55), ശ്രീജ (46), കാർത്യായനി (80), പ്രജിത്ത് (36), സജീവൻ (47), ഉമ (47), യശോദ (80), സതീശൻ (46), അരുൺകുമാർ (36), കമലാക്ഷി (56), സാവിത്രി (ഏഴ്), ദീപ (45), മധുസൂദൻ (60), കമലാക്ഷി (70), ചന്ദ്രൻ (63), കൃഷ്ണൻ (73), സുധാകരൻ (57), കരുണാകരൻ (72), ദാമോദരൻ ( 72), പദ്മനാഭൻ(85), അഭിജിത്ത് (22), പദ്മനാഭൻ(82), ലക്ഷ്മി (77) എന്നിവർക്കാണ് ഭ്രാന്തൻ കുറുക്കന്‍റെ കടിയേറ്റത്. ഇന്നലെ രാവിലെ ആറരയോടെയാണ് വീടിന് പുറത്തുണ്ടായിരുന്നവരും പ്രഭാത സവാരിക്കായി പോയവരും ഭ്രാന്തന്‍ കുറുക്കന്‍റെ ആക്രമണത്തിനിരയായത്.

കുഞ്ഞിമംഗലം മൂശാരിക്കൊവ്വല്‍, കുതിരുമ്മല്‍ മാട്ടുമ്മല്‍ കളരി, വണ്ണച്ചാല്‍ പ്രദേശത്താണ് ഭ്രാന്തന്‍ കുറുക്കന്‍ കണ്ണില്‍ കണ്ടവരെയെല്ലാം കൈയ്ക്കും കാലിനും കടിച്ച് പരിക്കേല്‍പ്പിച്ചത്. പത്ര വിതരണത്തിനിടയിലാണ് പ്രജിത്തിന് കടിയേറ്റത്. വിവരമറിഞ്ഞെത്തിയവര്‍ ഉടന്‍തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ ഇൻജക്‌ഷനില്ലാത്തതിനാലാണ് കുറുക്കന്‍റെ ആക്രമണത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റിയത്. നാട്ടില്‍ പരിഭ്രാന്തി പരത്തിയ ഭ്രാന്തൻ കുറുക്കനെ വനം വകുപ്പുദ്യോഗസ്ഥകരെത്തി പിടികൂടിയ തോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്.