ഡോക്ടർമാരുടെ പണിമുടക്ക്: ജില്ലയിൽ ആശുപത്രികൾ സ്തംഭിച്ചു
Sunday, August 18, 2024 1:47 AM IST
കണ്ണൂര്‍: കോല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ പണിമുടക്കിൽ ആശുപത്രികളുടെ സേവനം സ്തംഭിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്‌ക്കരിച്ചാണ് ഡോക്ടർമാർ പണിമുടക്കിയത്. ഐഎംഎയോടൊപ്പം കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്‍റല്‍ അസോസിയേഷന്‍, ഹൗസ് സര്‍ജന്‍സ്, എംബിബിഎസ്, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ എന്നിവരും പ്രതിഷേധത്തിന്‍റെ ഭാഗമായി.

കണ്ണൂർ ജില്ലാ ആശുപത്രി, പരിയാരം കണ്ണൂർ മെഡിക്കൽ കോളജ്, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്, തളിപ്പറമ്പ്, തലശേരി, ഇരിട്ടി താലുക്ക് ആശുപത്രികൾ, ജില്ലയിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഒപികൾ മുടങ്ങി. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ ഒപി പൂർണമായും ബഹിഷ്‌ക്കരിച്ചു. പലരും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പണിമുടക്കിനെ കുറിച്ച് മനസിലാക്കിയെങ്കിലും കുറെപേര്‍ സമരം അറിയാതെ ആശുപത്രികളിൽ എത്തി. ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ സേവനം മാത്രമാണുണ്ടായിരുന്നത്.

ഒപിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ ഇവിടേക്ക് വന്ന രോഗികളിലധികവും അത്യാഹിത വിഭാഗത്തെയാണ് ആശ്രയിച്ചത്. എന്നാൽ, എമർജൻസി കേസുകളുള്ള രോഗികളെ മാത്രമാണ് ഡോക്ടർമാർ നോക്കിയത്. ഇത് രോഗികൾക്കിടയിൽ നേരിയ അമർഷത്തിനിടയാക്കി. മലയോര മേഖലകളിൽ നിന്നടക്കം പണിമു‌ടക്ക് അറിയാതെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിയവർ ഏറെ വലഞ്ഞു. ഏറെ നേരം അത്യാഹിത വിഭാഗത്തിനു മുന്നിൽ കാത്തു നിന്നെങ്കിലും പലരും ഡോക്ടറെ കാണാതെ മടങ്ങുകയാണ് ചെയ്തത്. പിഎച്ച്സികളിൽ ഡോക്ടർമാർ രോഗികളെ നോക്കിയില്ല. ‌

കോല്‍ക്കത്ത സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്ത് കോടതി നടപടികള്‍ വേഗത്തിലാക്കി കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നാളെ രാവിലെ ആറുവരെയാണ് പണിമുടക്ക്.

പണിമുടക്കിയ ഡോക്ടര്‍മാര്‍ വിവിധ പ്രതിഷേധപരിപാടികളും സംഘടിപ്പിച്ചു. രാവിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. രാവിലെ 10ന് ഐഎംഎ ഹാളില്‍ നിന്നാണ് റാലി തുടങ്ങിയത്. ജില്ലയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി ആയിരത്തോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.

ഡോക്ടര്‍മാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം: ഐഎംഎ

കണ്ണൂര്‍: ഡോക്ടര്‍മാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ കേന്ദ്ര സർക്കാർ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പ്രതിഷേധറാലിയില്‍ ആവശ്യപ്പെട്ടു. ആശുപത്രികള്‍ക്ക് അകത്തുനിന്നും പുറത്തുനിന്നും ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് കൈയുംകെട്ടി നോക്കി നില്‍ക്കാനാവില്ല.

പ്രത്യേക സുരക്ഷാ സോണായി ആശുപത്രികളെ അംഗീകരിച്ചില്ലെങ്കില്‍ അത്യാഹിത വിഭാഗം അടക്കമുള്ള മെഡിക്കല്‍ രംഗത്തെ മുഴുവന്‍ സേവനങ്ങളും അവസാനിപ്പിക്കുമെന്നും ഐഎംഎ നേതാക്കള്‍ അറിയിച്ചു. റാലിക്ക് ശേഷം സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരായ ഡോ. ആര്‍. രമേഷ്, ഡോ. ശ്രീകുമാര്‍ വാസുദേവന്‍ എന്നിവർ പ്രസംഗിച്ചു.