പുതിയ ബസുകൾ ഇറക്കുന്പോഴും സ്കാനിയ കട്ടപ്പുറത്ത്
Tuesday, August 20, 2024 1:41 AM IST
അനുമോൾ ജോയ്

കണ്ണൂർ: പുതിയ 555 കെഎസ്ആർടിസി ബസുകൾ വാങ്ങാൻ സർക്കാർ പണം ചെലവഴിക്കുമ്പോഴും അറ്റകുറ്റപ്പണി നടത്താതെ സ്കാനിയ എസി പ്രീമിയം ബസുകൾ കട്ടപ്പുറത്തായിട്ട് ഏഴു മാസം. അന്തർസംസ്ഥാന റൂട്ടുകളിൽ മിന്നിപ്പാഞ്ഞ ഒരു കോടിയുടെ സ്കാനിയ എസി ബസുകളാണ് എൻജിൻ തകരാറുമൂലം മാസങ്ങളായി കട്ടപ്പുറത്തായത്. തിരുവനന്തപുരം -ബംഗളൂരു, കൊല്ലൂർ- തിരുവനന്തപുരം റൂട്ടുകളിലോടുന്ന ബസുകളാണ് ഇപ്പോൾ തുരുന്പെടുത്ത് നശിക്കുന്നത്.

ഈ ബസുകളിൽ ഒന്ന് പയ്യന്നൂരിലും മറ്റൊന്ന് എടപ്പാളിലുമാണുള്ളത്. സാന്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിക്ക് വലിയ വരുമാനമുണ്ടാക്കിയ ബസുകളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. ഒരു ട്രിപ്പിൽ ഏകദേശം ഒരു ലക്ഷത്തിലധികം വരുമാനം ഈ ബസിനുണ്ടായിരുന്നു. കന്പനിയുമായി ദീർഘകാല അറ്റകുറ്റപ്പണിക്ക് കരാറില്ലാത്തതാണ് അറ്റകുറ്റപ്പണി വൈകാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

പയ്യന്നൂരിലുള്ള കൊല്ലൂർ- തിരുവനന്തപുരം റൂട്ടിലോടുന്ന സ്കാനിയ ബസ് എൻജിൻ തകരാറുമൂലം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓട്ടം നിലച്ചത്. എടപ്പാളിലുള്ള തിരുവന്തപുരം -ബംഗളൂരു റൂട്ടിലോടുന്ന ബസ് കഴിഞ്ഞ ഡിസംബറിലാണ് കേടായത്. രണ്ടു ബസുകളുടെയും എൻജിനുകൾ ബംഗളൂരുവിലേക്ക് അഴിച്ചെടുത്ത് കൊണ്ടുപോയെങ്കിലും അതിനിയും തിരിച്ചെത്തിയില്ല. ഈ എൻജിൻ നന്നാക്കി കിട്ടാൻ ബംഗളൂരുവിൽ പോയി കന്പ‌‌‌‌നി പറയുന്ന തുക നൽകേണ്ട സ്ഥിതിയാണിപ്പോൾ. എന്നാൽ, ഇങ്ങനെ എൻജിൻ ശരിയാക്കി കൊണ്ടുവരുമ്പോഴേക്കും ബസിന്‍റെ ബാക്കി ഭാഗങ്ങളും ബോഡിയും തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയാണ്. കൂടാതെ മറ്റ് ബസുകൾ നന്നാക്കാനായി കേടായ ഈ ബസുകളുടെ പാർട്സുകൾ അഴിച്ചുകൊണ്ടുപോകുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.

തേവരയിൽ അപകടത്തിൽപെട്ട ബസ് പുറത്തിറക്കാനായി എടപ്പാളിലെ ബസിന്‍റെ പാർട്സുകൾ അഴിച്ചുകൊണ്ടുപോയിട്ടുണ്ട്. 2016 ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് നികുതിയടക്കം 99.35 ലക്ഷം ചെലവിൽ 18 സ്കാനിയ മൾട്ടി ആക്സിൽ എസി ബസുകൾ വാങ്ങിയത്. ഇതിൽ അപകടത്തിൽപെട്ട് ഓടാത്ത വേറെയും നിരവധി സ്കാനിയ ബസുകളുമു ഉണ്ട്.