ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്രനിയമം വേണം: ജോസ് കെ. മാണി
Wednesday, August 21, 2024 12:52 AM IST
തളിപ്പറമ്പ്: ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ സമഗ്രമായ നിയമം കൊണ്ടുവരാൻ പ്രത്യേക പാർലമെന്‍റ് സമ്മേളനം ചേരണമെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം തളിപ്പറമ്പ് റാമിസ് റസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ മനസാക്ഷിയെ ആകെ ഞെട്ടിച്ച് ബംഗാളിൽ ഡോക്ടർക്ക് ഉണ്ടായ ദാരുണമായ സംഭവത്തിൽ അടിയന്തര നിയമ നിർമാണം ആവശ്യമാണ്. ഹേമ കമ്മീഷൻ റിപ്പോർട്ട് ഏതൊരു മലയാളിയുടെ മനസിനെ ഞെട്ടിപ്പിക്കുന്നതാണ്.

ഇക്കാര്യത്തിൽ ഇരകളായവർക്ക് ഭയമില്ലാതെ പരാതി നൽകാൻ മറ്റു തൊഴിൽ മേഖലയിൽ എന്നപോലെ സിനിമാ രംഗത്തും സ്ത്രീകൾക്ക് തൊഴിൽ സുരക്ഷിതത്വം സംസ്ഥാന സർക്കാർ സമയബന്ധിതമായി നടപടി സ്വീകരിക്കണം. വന്യജീവി സംരരക്ഷണത്തിനൊപ്പം കർഷകരുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്ന തരത്തിൽ വനം-വന്യജീവി നിയമങ്ങൾ കേന്ദ്രസർക്കാർ ഭേഗതി ചെയ്യണം. ഇന്ത്യയില്‍ യഥാർഥത്തിൽ പരിസ്ഥിതിയെ സംരക്ഷിച്ച് നിര്‍ത്തുന്നത് കർഷകരാണ്.
അഖിലേന്ത്യാതലത്തില്‍ വനകവചം 26 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 54 ശതമാനമാണ്.

ഇതിന് പ്രധാന പങ്കു വഹിച്ചത് കർഷകരാണ്. എന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണം കർഷകരാണെന്ന രീതിയിൽ കാര്യങ്ങൾ മനസിലാക്കാതെ ചിലർ കുറ്റപ്പെടുത്തുന്നത് ശരിയല്ല. -ജോസ് കെ.മാണി പറഞ്ഞു.

ജില്ലാ പ്രസിഡന്‍റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ്, കണ്ണൂരിന്‍റെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ്‌ ഇക്ബാൽ, ഹൈ പവർ കമ്മിറ്റി അംഗങ്ങളായ ജോയിസ് പുത്തൻപുര, അഡ്വ. മാത്യു കുന്നപ്പള്ളി, സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം, ജോസ് ചെമ്പേരി, ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സുരേഷ് എന്നിവർ പ്രസംഗിച്ചു. കേരള കോൺ-ബിയിൽ നിന്ന് പാർട്ടിയിലേക്ക് വന്ന ജോസ് ചെന്പേരി ഉൾപ്പെടെയുള്ളവർക്ക് സ്വീകരണവും നൽകി.