ട്രെയിൻ റൂട്ട് മാറ്റത്തിൽ വലഞ്ഞ് പിഎസ്‌സി ഉദ്യോഗാ‌ർഥികൾ
Sunday, August 18, 2024 1:47 AM IST
കണ്ണൂർ: മുന്നറിയിപ്പില്ലാത്ത ട്രെയിൻ റൂട്ട് മാറ്റത്തിൽ വലഞ്ഞ് പിഎസ്‌സി ഉദ്യോഗാ‌ർഥികളും യാത്രക്കാരും. ഇന്നലെ വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്ക് നടന്ന പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാർഥികളാണ് ട്രെയിൻ റൂട്ട് മാറ്റത്തെ തുടർന്ന് ബുദ്ധിമുട്ടിലായത്. കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്കുള്ള 16512 എക്സ്പ്രസ് ട്രെയിനാണ് അപ്രഖ്യാപിതമായി റൂട്ട് മാറ്റിയത്. ഇത് കണ്ണൂരിൽ സെന്‍റർ ലഭിച്ച കാസ‌ർഗോഡുള്ള ഉദ്യോ‌ഗാർഥികൾക്ക് യാത്രാ ക്ലേശമുണ്ടാക്കി.

ദേശീയപാത നിർമാണത്തെ തുടർന്നുള്ള ഗതാഗതക്കുരുക്ക് കാരണം ട്രെയിൻ യാത്രയെ ആശ്രയിച്ചവരാണ് വെട്ടിലായത്. മംഗളൂരു വഴി ബംഗളൂരുവിലേക്കുള്ള ട്രെയിനാണ് പാലക്കാട് ജംഗ്ഷൻ വഴിയുള്ള റൂട്ടിലേക്ക് മാറ്റിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പരീക്ഷയുണ്ടായിരുന്നത്. ബംഗളൂരു സിറ്റി റദ്ദാക്കിയതിനാൽ രാവിലെ എഗ്മോ‌റിലും ഏറനാട് ട്രെയിനിലും വലിയ തിരക്കായിരുന്നു. ഇത് സ്ഥിരം യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി.

തിങ്ങി ഞെരുങ്ങിയാണ് പലരും ഇന്നലെ യാത്ര ചെയ്തത്. റെയിൽവെ പാളത്തിലേക്ക് മണ്ണിട്ടതിനാൽ കുറേദിവസമായി ബംഗുളൂരു എക്സ്പ്രസ് സർവീസ് നടത്തിയിരുന്നില്ല. ചില ദിവസങ്ങളിൽ പാലക്കാട്-സേലം ജംഗ്ഷൻ വഴിയായിരുന്നു സർവീസ്.എന്നാൽ, വെള്ളിയാഴ്ച മുന്നറിയിപ്പില്ലാതെയാണ് റൂട്ട് മാറ്റിയത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നത്. കണ്ണൂരിൽ നിന്ന് രാവിലെ 11ന് ഇന്‍റർസിറ്റി പോയി കഴിഞ്ഞാൽ പിന്നെ രണ്ടേ മുക്കാലിന് എഗ്‌മോർ മാത്രമാണ് കാസർഗോഡ് ഭാഗത്തേക്കുള്ളത്. ഉച്ചയ്ക്ക് നടക്കുന്ന പരീക്ഷയ്ക്ക് കണ്ണൂരിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും യാത്രയ്ക്ക് ട്രെയിനിനെ ആശ്രയിക്കാൻ പറ്റാത്ത അവസ്ഥായായിരുന്നു.

കണ്ണൂർ164 കേന്ദ്രങ്ങളാണ് ഉള്ളത്. കാസർഗോഡ് 23, കോഴിക്കോട് 52 എന്നിങ്ങനെ 239 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. കണ്ണൂർ ജില്ലയിൽ 43,980, കോഴിക്കോട് 13,317, കാസർകോട് 6372 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയവരുടെ എണ്ണം.