ചാവശേരി കാശിമുക്കിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 12 പവൻ കവർന്നു
Tuesday, August 20, 2024 1:41 AM IST
ചാവശേരി: കാശിമുക്കിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കാശിമുക്ക് മുസ്‌ലിം പള്ളിക്ക് സമീപത്തെ ആയിഷ നെസ്റ്റിൽ കെ.കെ. ജാഫറിന്‍റെ വീടിന്‍റെ മുൻഭാഗത്തെ വാതിൽ തകർത്തായിരുന്നു കവർച്ച. കൈക്കോട്ടും ഇരുമ്പുകമ്പിയും ഉപയോഗിച്ചാണ് വാതിലിന്‍റെ പൂട്ട് കുത്തിപ്പൊളിച്ചതെന്ന് കരുതുന്നു. കൈക്കോട്ടിന്‍റെ ഒരു ഭാഗം വീട്ടുവരാന്തയിലും ബാക്കി ഭാഗം ഹാളിലെ സോഫയിലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു കമ്പിയും വീട്ടുവരാന്തയിൽ കണ്ടെത്തി.

കിടപ്പുമുറിയിലെയും ഹാളിലെയും അലമാരയുടെയും മേശയുടെയും മറ്റും ഡോറുകൾ തുറന്നു സാധനങ്ങൾ പുറത്തുവലിച്ചിട്ട നിലയിലാണ്. അലമാരയിൽ സൂക്ഷിച്ച കുട്ടികളുടെ രണ്ടുവള, രണ്ടു ചെയിൻ, കൈച്ചെയിൻ, മാല തുടങ്ങിയവയാണ് മോഷണം പോയത്. ജാഫറിന്‍റെ ഭാര്യയുടെ ഉമ്മ തിങ്കളാഴ്ച രാവിലെ പതിനൊന്നൊടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്‍റെ മുൻഭാഗത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്നു മട്ടന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

മട്ടന്നൂർ എസ്എച്ചഒ എം. അനിലിന്‍റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ് മണം പിടിച്ച് റോഡിലൂടെ ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കവർച്ച നടന്ന വീട്ടിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ഇതു പ്രവർത്തിക്കുന്നില്ല. ജാഫറും കുടുംബവും ബംഗളൂരുവിലാണ് ഇപ്പോൾ താമസിച്ചുവരുന്നത്.