വനിതാ ഡോക്‌ടറുടെ ജാമ്യഹര്‍ജി തള്ളി
വനിതാ ഡോക്‌ടറുടെ ജാമ്യഹര്‍ജി തള്ളി
Tuesday, September 24, 2024 2:15 AM IST
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ ആണ്‍സുഹൃത്തിന്‍റെ ഭാര്യാവീട്ടില്‍ കയറി എയര്‍ഗണ്ണുകൊണ്ട് വെടിവച്ച കേസില്‍ പ്രതിയായ വനിതാ ഡോക്‌ടറുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ഡോ. ദീപ്തിമോള്‍ ജോസിന്‍റെ ജാമ്യഹര്‍ജിയാണു ജസ്റ്റീസ് സി.എസ്. ഡയസ് തള്ളിയത്.

ഗുരുതര സ്വഭാവത്തിലുള്ള കുറ്റകൃത്യം പ്രതി ചെയ്തതിനു പ്രഥമദൃഷ്‌ട്യാ തെളിവുകളുണ്ടെന്നും കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.

ഷിനി എന്ന യുവതിയെയാണു വീട്ടില്‍ കയറി എയര്‍ പിസ്റ്റള്‍ കൊണ്ടു വെടിവച്ചത്. കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നുമുള്ള വാദങ്ങള്‍ പരിഗണിച്ചാണു കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ജൂലൈ 28നാണ് ഷിനിക്കുനേരേ ആക്രമണമുണ്ടായത്.


താന്‍ നിരപരാധിയാണെന്നും അറസ്റ്റിലായ ദിവസം മുതല്‍ ജുഡീഷല്‍ കസ്റ്റഡിയിലാണെന്നും സ്ത്രീയെന്ന പരിഗണനകൂടി നല്‍കി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.

എന്നാല്‍, ഷിനിയുടെ ഭര്‍ത്താവ് സുജിത്തുമായി പ്രതിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പിന്നീട് ഇയാള്‍ അകലാന്‍ കാരണം ഷിനിയാണെന്നു കരുതിയ ദീപ്തിമോള്‍ ഷിനിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു.

ഓണ്‍ലൈന്‍ വഴി എയര്‍ഗണ്‍ വാങ്ങി യുട്യൂബ് വഴി വെടിവയ്ക്കാന്‍ പഠിച്ചശേഷം തിരക്ക് കുറഞ്ഞ ദിവസമെന്ന നിലയില്‍ ഞായറാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു. രാവിലെ സുഹൃത്തിന്‍റെ കാറിലെത്തി കൊറിയര്‍ കൈമാറാനെന്ന വ്യാജേന വീട്ടില്‍ കടന്ന് വെടിവയ്ക്കുകയായിരുന്നു. കൈകൊണ്ടു തടയാന്‍ ഷിനി ശ്രമിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ നഷ്‌ടമാകുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.