താന്‍ നിരപരാധിയാണെന്നും അറസ്റ്റിലായ ദിവസം മുതല്‍ ജുഡീഷല്‍ കസ്റ്റഡിയിലാണെന്നും സ്ത്രീയെന്ന പരിഗണനകൂടി നല്കി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.
എന്നാല്‍, ഷിനിയുടെ ഭര്‍ത്താവ് സുജിത്തുമായി പ്രതിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. പിന്നീട് ഇയാള്‍ അകലാന്‍ കാരണം ഷിനിയാണെന്നു കരുതിയ ദീപ്തിമോള്‍ ഷിനിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു.
ഓണ്‍ലൈന്‍ വഴി എയര്‍ഗണ്‍ വാങ്ങി യുട്യൂബ് വഴി വെടിവയ്ക്കാന്‍ പഠിച്ചശേഷം തിരക്ക് കുറഞ്ഞ ദിവസമെന്ന നിലയില്‍ ഞായറാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു. രാവിലെ സുഹൃത്തിന്റെ കാറിലെത്തി കൊറിയര്‍ കൈമാറാനെന്ന വ്യാജേന വീട്ടില്‍ കടന്ന് വെടിവയ്ക്കുകയായിരുന്നു. കൈകൊണ്ടു തടയാന്‍ ഷിനി ശ്രമിച്ചില്ലായിരുന്നെങ്കില്‍ ജീവന് നഷ്ടമാകുമായിരുന്നുവെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.