സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുട്യൂബര്‍ അറസ്റ്റില്‍
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുട്യൂബര്‍ അറസ്റ്റില്‍
Tuesday, September 24, 2024 2:15 AM IST
കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് ചേവായൂരില്‍ യുട്യൂബര്‍ അറസ്റ്റില്‍. കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂല്‍ (49) ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം മൂന്നു മാസമായി ഇയാള്‍ ഒളിവിലായിരുന്നു തിരുവനന്തപുരം, എറണാകുളം ജില്ലകളിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്.

പതിമൂന്നോളം മൊബൈല്‍ നമ്പറുകള്‍ മാറിമാറി ഉപയോഗിച്ചതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി ടവര്‍ ലൊക്കേഷനില്‍ ഫറോക്ക് ഭാഗത്തുള്ളതായി കണ്ടു. ഉടന്‍ പോലീസ് ഈ ഭാഗത്ത് എത്തിയെങ്കിലും അവിടെ നിന്നു രക്ഷപ്പെട്ടിരുന്നു. പാളയം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.


രാത്രിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തി എറണാകുളത്തേക്കുള്ള ബസില്‍ കയറി. വിവരമറിഞ്ഞ് പോലീസ് ഈ ബസിനെ പിന്തുടര്‍ന്ന് മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍വച്ച് പിടികൂടുകയായിരുന്നു. പുലര്‍ച്ചെ ചേവായൂര്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ചേവയൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.