“സോളാർ കേസ് അട്ടിമറിച്ചതിന്‍റെ പ്രതിഫലംകൊണ്ട് അജിത്കുമാർ ഫ്ലാറ്റ് വാങ്ങി”
“സോളാർ കേസ് അട്ടിമറിച്ചതിന്‍റെ പ്രതിഫലംകൊണ്ട്  അജിത്കുമാർ ഫ്ലാറ്റ് വാങ്ങി”
Sunday, September 22, 2024 3:11 AM IST
മഞ്ചേരി: സോളാര്‍ കേസ് അട്ടിമറിച്ചതിനു പ്രതിഫലമായി ലഭിച്ച പണം ഉപയോഗിച്ചാണ് തിരുവനന്തപുരം പട്ടത്ത് എഡിജിപി അജിത്കുമാര്‍ ഫ്ളാറ്റ് വാങ്ങിയതെന്ന് പി.വി. അൻവർ. 33.80 ലക്ഷം രൂപയ്ക്കു വാങ്ങിയ ഫ്ളാറ്റ് 10 ദിവസത്തിനുശേഷം 65 ലക്ഷം രൂപയ്ക്ക് വില്പന നടത്തി. ഇതിൽ 32 ലക്ഷം രൂപ കള്ളപ്പണം വെളുപ്പിച്ചതിലൂടെ അജിത്കുമാറിനു ലഭിച്ചു.

ഒരു വസ്തു വാങ്ങി 90 ദിവസത്തിനകം മറ്റൊരാള്‍ക്ക് വിറ്റാല്‍ സ്റ്റാമ്പ് ഡ്യൂട്ടിയുടെ ഇരട്ടി അടയ്ക്കണം. 2020 വരെ ആ നിയമം ഉണ്ടായിരുന്നു. അജിത്കുമാര്‍ ഈ നികുതി കൃത്യമായി അടച്ചിട്ടില്ല. നാലു ലക്ഷത്തിലധികം രൂപ ഇങ്ങനെ വെട്ടിച്ചു. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണം.

മൂന്ന് വീട് അജിത് കുമാറിനുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും വീട് വാങ്ങാന്‍ ഔദ്യോഗിക അനുമതി വാങ്ങിയിട്ടില്ല. ഭാര്യയുടെയും ഭാര്യാസഹോദരന്മാരുടെയും പേരിലുള്ള സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഇന്നലെ രാവിലെ 11ന് വാര്‍ത്താസമ്മേളനം നടത്തുന്നതിനു മുമ്പാണ് അന്‍വര്‍ ‌മഞ്ചേരിയില്‍ വാര്‍ത്താസമ്മേളനം നടത്തി എഡിജിപിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് 2016 ഫെബ്രുവരി 19നാണ് അജിത്കുമാര്‍ ഫ്ളാറ്റ് വാങ്ങിയതെന്ന് അന്‍വര്‍ പറഞ്ഞു.


33.80 ലക്ഷത്തിനു വാങ്ങിയ ഫ്ളാറ്റ് 10 ദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് വില്പന നടത്തിയ മാജിക് എന്താണെന്നും ആരാണ് ഇപ്പോള്‍ ആ ഫ്ളാറ്റില്‍ താമസിക്കുന്നതെന്നും വാടക ആരാണ് വാങ്ങുന്നതെന്നും മാധ്യമങ്ങള്‍ അന്വേഷിക്കണം. നിര്‍മാണ കമ്പനി പ്രതിനിധിയാണ് ഫ്ളാറ്റ് തിരികെ വാങ്ങിയത്. 55 ലക്ഷം രൂപ വിലയുള്ളപ്പോഴാണ് 34 ലക്ഷത്തിനു കമ്പനി അജിത്കുമാറിന് ഫ്ളാറ്റ് വിറ്റത്. തിരികെ വാങ്ങിയത് 65 ലക്ഷത്തിനും.

ഇങ്ങനെ നിരവധി ഇടപാടുകള്‍ അജിത് കുമാര്‍ നടത്തി. കവടിയാറില്‍ ആഡംബരവീട് നിര്‍മിക്കുന്നതിനോടു ചേര്‍ന്ന് സഹോദരന്‍റെ പേരില്‍ വസ്തു വാങ്ങി. അതു സംബന്ധിച്ചും ഡിജിപിക്ക് ഇന്ന് കത്തു നല്‍കുമെന്ന് അന്‍വര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.