വഴങ്ങാതെ മുഖ്യമന്ത്രി; എന്തു ചെയ്യുമെന്നറിയാതെ ഘടകകക്ഷികൾ
വഴങ്ങാതെ മുഖ്യമന്ത്രി; എന്തു ചെയ്യുമെന്നറിയാതെ ഘടകകക്ഷികൾ
Sunday, September 22, 2024 3:11 AM IST
സാബു ജോണ്‍

തിരുവനന്തപുരം: സ്വന്തം മുന്നണിയിലെ ഘടകകക്ഷികളും പ്രതിപക്ഷവും അതിരൂക്ഷമായ വിമർശനം ഉയർത്തിയപ്പോഴും എഡിജിപി എം.ആർ. അജിത്കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും കൈവിടില്ലെന്ന വ്യക്തമായ സൂചന നൽകിയിരിക്കുകയാണു മുഖ്യമന്ത്രി പിണറായി വിജയൻ. പി.വി. അൻവറിന് ഇനി ഇടതുപക്ഷ സഹയാത്രികനായി തുടരാനാകില്ലെന്നും ഏറെക്കുറെ വ്യക്തമായി.

ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ, എഡിജിപിയെ സ്ഥാനത്തുനിന്നു നീക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈയാവശ്യം നേരത്തേതന്നെ ഉയർത്തിയിരുന്നു. എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയിൽ ഈ ആവശ്യം തള്ളപ്പെട്ടതിനു ശേഷം കഴിഞ്ഞ ദിവസം പാർട്ടി പത്രത്തിലൂടെ സിപിഐയുടെ ദേശീയ നിർവാഹകസമിതിയംഗമായ കെ. പ്രകാശ് ബാബു വീണ്ടും ഈ ആവശ്യം ഉയർത്തി. മറ്റൊരു ഘടകകക്ഷിയായ ആർജെഡിയും പരസ്യമായി ഈ ആവശ്യമുന്നയിച്ചു.

എന്നാൽ അതിനൊന്നും വഴങ്ങാൻ തയാറല്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. മുന്നണിക്കുള്ളിലെ അതൃപ്തിയും ഭിന്നതയും ഏതു രൂപം കൈവരിക്കുമെന്നു കാത്തിരുന്നു കാണാനേ കഴിയൂ. പൊതുസമൂഹത്തിൽ സിപിഐ പരിഹാസ്യരായി മാറുകയാണ്.

പിണറായി വിജയൻ അൻവറിനോടായി പറഞ്ഞ കാര്യങ്ങൾ അൻവറിനു പിന്നിലുള്ളവരെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനവും രാഷ്‌ട്രീയകേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്. ശശിയെയും എഡിജിപിയെയും ലക്ഷ്യം വയ്ക്കുന്നവർ ആത്യന്തികമായി ഉന്നം വയ്ക്കുന്നതു തന്നെയാണെന്നു മുഖ്യമന്ത്രിക്ക് അറിയാം.


പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണമേ നടക്കുന്നില്ലെന്ന വിവരാവകാശ മറുപടികൂടി വന്ന പശ്ചാത്തലത്തിലാണ് ഇന്നലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിൽ 21 ന് ഉത്തരവിട്ട അന്വേഷണത്തിൽ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.

അന്വേഷണം നടക്കുന്നില്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥനെതിരായ അച്ചടക്കനടപടി മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായത്. അടുത്തയാഴ്ച അന്വേഷണ റിപ്പോർട്ട് നൽകുമെന്നാണ് ഇപ്പോൾ പറയുന്നത്. ഏതായാലും ആകെക്കൂടി സംശയവും ദുരൂഹതയും അവശേഷിപ്പിക്കുന്നതായി ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം.

പ്രതിപക്ഷം വിമർശനം കടുപ്പിക്കുകയാണ്. നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ അവർക്കു പ്രശ്നമൊന്നുമില്ല. വിഷയം രാഷ്‌ട്രീയമായി ആളിക്കത്തിച്ചു നിർത്താൻ അവർക്കു സാധിക്കും.

തൃശൂരിൽ അവർ വലിയ പ്രതിഷേധ സമ്മേളനം പ്രഖ്യാപിച്ചുകഴിഞ്ഞു. എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യചർച്ചയും പൂരം കലക്കലുമെല്ലാം കേരള രാഷ്‌ട്രീയത്തിൽ വരുംനാളുകളിലും വിവാദവിഷയമായി നിറഞ്ഞുനിൽക്കുമെന്ന കാര്യം തീർച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.