വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും കർഷകർക്ക് ഉടൻ നൽകണം. മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന കർഷക പെൻഷൻ ഉടൻ വിതരണം ചെയ്യുകയും പുതിയ അപേക്ഷകൾ സ്വീകരിക്കുകയും വേണം. നെല്ലിന്റെ താങ്ങുവില വർധിപ്പിച്ചും നെല്ല് നൽകിയശേഷം ഉടൻ വില നൽകാൻ ബജറ്റിൽ റിവോൾവിങ് ഫണ്ട് നീക്കിവച്ചും കർഷകരെ സംരക്ഷിക്കണമെന്നും മാർ റെമിജിയോസ് ഇഞ്ചനാനിയിൽആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രതിനിധി സഭാംഗം നേതാക്കൻമാരായ ഔസേപ്പച്ചൻ ചെറുകാട്, നൈനാൻ തോമസ് മുളപ്പാംമടം, ഇൻഫാം സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം ജോസഫ് അറയ്ക്കപ്പറമ്പ് ചമ്പക്കുളം, കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സെക്രട്ടറി ചാക്കപ്പൻ ആന്റണി പഴേവീട് പള്ളത്തുശേരി, വൈസ് പ്രസിഡന്റ് സി.ടി. തോമസ് കാച്ചാങ്കോടം, മൂലം പൊങ്ങമ്പ്ര പാടശേഖരത്തെ കർഷകനായ ജയിംസ് വർഗീസ് വള്ളപ്പുരയിൽ എന്നിവരാണ് പാടശേഖരം സന്ദർശിച്ചത്.