കൃഷി നശിച്ച കർഷകർക്ക് അടിയന്തര സഹായം നൽകണം: മാർ ഇഞ്ചനാനിയിൽ
കൃഷി നശിച്ച കർഷകർക്ക് അടിയന്തര  സഹായം നൽകണം: മാർ ഇഞ്ചനാനിയിൽ
Monday, September 23, 2024 4:51 AM IST
കുട്ടനാട്: നെൽവിത്തിന്‍റെ ഗുണനിലവാരക്കുറവും കീടബാധയും മൂലം കൃഷി നശിച്ച കുട്ടനാട്ടിലെ മുഴുവൻ കർഷകർക്കും സർക്കാർ ഏക്കറിന് 30 ക്വിറ്റൽ നെല്ലിന്‍റെ വില നഷ്ടപരിഹാര തുകയായി കണക്കാക്കി നൽകണമെന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ് ലഗേറ്റും ഇൻഫാം ദേശീയ രക്ഷാധികാരിയുമായ താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.

കുട്ടനാട്ടിലെ മങ്കൊമ്പ് തെക്കേക്കര മൂലം പൊങ്ങമ്പ്ര പാടശേഖരത്തിൽ വരിയും കവിടയുംമൂലം കൃഷിനാശം സംഭവിച്ച പാടശേഖരം മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്‍റെ നേതൃത്വത്തിൽ സന്ദർശിച്ചു.

ഒരു ജനതയെ മുഴുവൻ തീറ്റിപ്പേറ്റുന്ന കർഷകരുടെ നിലവിളികളും അപേക്ഷകളും കൃഷിവകുപ്പും ഉദ്യോഗസ്ഥരും കേൾക്കുകയും കാണുകയും ചെയ്യണം. അടുത്ത കൃഷിക്കുള്ള വിത്തും വളവും സൗജ്യന്യമായി നൽകണം. നെല്ല് കയറ്റിറക്കു കൂലി ഇനത്തിൽ കർഷകർക്ക് ഏക്കറിന് 300 രൂപ ചെലവാകുമ്പോൾ 12 രൂപ കൈകാര്യച്ചെലവായി നൽകുന്നത് അംഗീകരിക്കാൻ കഴിയുകയില്ല. കൈകാര്യച്ചെലവ് 300 രൂപയായി ഉയർത്തണമെന്നും മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.


വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും കർഷകർക്ക് ഉടൻ നൽകണം. മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന കർഷക പെൻഷൻ ഉടൻ വിതരണം ചെയ്യുകയും പുതിയ അപേക്ഷകൾ സ്വീകരിക്കുകയും വേണം. നെല്ലിന്‍റെ താങ്ങുവില വർധിപ്പിച്ചും നെല്ല് നൽകിയശേഷം ഉടൻ വില നൽകാൻ ബജറ്റിൽ റിവോൾവിങ് ഫണ്ട് നീക്കിവച്ചും കർഷകരെ സംരക്ഷിക്കണമെന്നും മാർ റെമിജിയോസ് ഇഞ്ചനാനിയിൽആവശ്യപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രതിനിധി സഭാംഗം നേതാക്കൻമാരായ ഔസേപ്പച്ചൻ ചെറുകാട്, നൈനാൻ തോമസ് മുളപ്പാംമടം, ഇൻഫാം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ടോം ജോസഫ് അറയ്ക്കപ്പറമ്പ് ചമ്പക്കുളം, കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സെക്രട്ടറി ചാക്കപ്പൻ ആന്‍റണി പഴേവീട് പള്ളത്തുശേരി, വൈസ് പ്രസിഡന്‍റ് സി.ടി. തോമസ് കാച്ചാങ്കോടം, മൂലം പൊങ്ങമ്പ്ര പാടശേഖരത്തെ കർഷകനായ ജയിംസ് വർഗീസ് വള്ളപ്പുരയിൽ എന്നിവരാണ് പാടശേഖരം സന്ദർശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.