അല്‍ഫാം അടുപ്പും ചിമ്മിനിയും വയറിംഗും മേല്‍ക്കൂരയുടെ ഒരുഭാഗവും അടക്കം കത്തിയമര്‍ന്നു. കെട്ടിടത്തോടു ചേര്‍ന്നുള്ള വൈദ്യുത തൂണിലെ വയറിലേക്കും തീപടര്‍ന്നിരുന്നു.
സംഭവം നടന്നയുടൻ സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ മാറ്റിയതിനാൽ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായില്ല. ആദ്യം ഗ്യാസ് സിലിണ്ടറിന് തീപിടിച്ചെന്ന അഭ്യൂഹം പടര്‍ന്നതോടെ വാഹനങ്ങള്‍ തിരിച്ചുവിട്ടിരുന്നു.