സർക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കിയ വെളിപ്പെടുത്തൽ നടത്തിയ അൻവറിനെ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞിരുന്നു. ഉന്നയിക്കുന്ന വിഷയങ്ങൾ സർക്കാരിന്റെയും പാർട്ടിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണ് അൻവർ ചെയ്യേണ്ടിയിരുന്നതെന്നും അതിനു ശേഷം മതിയായിരുന്നു പരസ്യപ്രതികരണങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനു പിന്നാലെ പി.വി. അൻവറും പത്രസമ്മേളനം വിളിച്ചു. കടുത്ത ഭാഷയിൽ വിമർശനം തുടരുകയാ യിരുന്നു.
ഇനി പരസ്യ പ്രസ്താവനയില്ലെന്ന് പി.വി. അന്‍വര്‍ മലപ്പുറം: മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന നേതൃത്വത്തിനുമെതിരേ നടത്തിവരുന്ന പരസ്യപ്രസ്താവനകള്‍ അവസാനിപ്പിക്കുകയാണെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതില്‍ കുറ്റബോധമില്ലെന്നും അക്കാര്യത്തില്‍ പിന്നോട്ടില്ലെന്നും പി.വി. അന്‍വര്‍ ഇന്നലെ ഫേസ്ബുക്കില്‍ വ്യക്തമാക്കി.
പാര്‍ട്ടിയാണ് എല്ലാറ്റിനും മുകളില്‍. തന്റെ പ്രസ്താവനകള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിച്ചതില്‍ ക്ഷമചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.