കവിയൂര്‍ പൊന്നമ്മ ഇനി ഓര്‍മ
കവിയൂര്‍ പൊന്നമ്മ ഇനി ഓര്‍മ
Sunday, September 22, 2024 3:11 AM IST
കളമശേരി: മലയാള സിനിമയുടെ മാതൃഭാവം കവിയൂര്‍ പൊന്നമ്മയ്ക്ക് നിറമിഴികളോടെ കലാകേരളത്തിന്‍റെ യാത്രാമൊഴി. കളമശേരി ടൗണ്‍ഹാളില്‍ രണ്ടര മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിടെ കലാ-സാംസ്‌കാരിക- രാഷ്‌ട്രീയ രംഗങ്ങളിലെ നിരവധിപ്പേര്‍ പ്രിയനടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. തുടര്‍ന്ന് ആലുവ കരുമാലൂര്‍ പുറപ്പിള്ളിക്കാവിലെ ശ്രീപീഠം വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാട്ടുകാരും ബന്ധുക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

വൈകുന്നേരം 4.30ന് വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു.സഹോദരിമാരുടെ മക്കളായ ദിന, വിനോദ് എന്നിവര്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. സഹോദരന്‍ മനോജ്കുമാര്‍ ചിതയ്ക്കു തീകൊളുത്തി.

രാവിലെ മുതല്‍ മലയാള സിനിമാ മേഖലയില്‍നിന്നുള്ളവര്‍ കളമശേരി ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തിയിരുന്നു. പൊന്നമ്മയെ അവസാനമായി കാണാന്‍ പൊതുജനങ്ങളും തടിച്ചുകൂടിയതോടെ ടൗണ്‍ഹാളും പരിസരവും ജനസാഗരമായി.

മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എംഎല്‍എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, മനോജ് കെ. ജയന്‍, കുഞ്ചന്‍, രവീന്ദ്രന്‍, രഞ്ജി പണിക്കര്‍, ബാബു ആന്‍റണി, ബാലചന്ദ്രമേനോന്‍, ജനാര്‍ദനന്‍, ബാദുഷ, വിനീത്, ടിനി ടോം, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, വിനു മോഹന്‍, ശങ്കര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സലാം ബാപ്പു, എഴുപുന്ന ബൈജു, സംവിധായകരായ ജോഷി, സത്യന്‍ അന്തിക്കാട്, വിനയന്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍, അനന്യ, സീമ ജി. നായര്‍, ബീന ആന്‍റണി, പൊന്നമ്മ ബാബു, സരയൂ, നിഖില വിമല്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരും നഗരസഭ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍, പി.കെ. ശ്രീമതി, എസ്. ശര്‍മ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു.


കളമശേരിയിലെ പൊതുദര്‍ശനം അവസാനിപ്പിച്ച് 12.45 ഓടെയാണു മൃതദേഹം പുറപ്പിള്ളിക്കാവിലെ വീട്ടിലെത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.