ആ സംസാരം പുറത്തുവിടുകയല്ലാതെ മറ്റ് വഴിയില്ലാതിരുന്നതിനാലാണ്’’- അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ മഹത്വവത്കരിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന സ്വര്‍ണക്കള്ളക്കടത്തിലെ സ്വര്‍ണം എന്തിന് പോലീസ് പിടിച്ചുവെന്ന് അന്വേഷിക്കണം.
എത്ര സ്വര്‍ണം കൊണ്ടുവന്നു. അത് എവിടെ കൊണ്ടുപോയി, എന്ത് ചെയ്തു, എവിടെവച്ച് പോലീസ് പിടിച്ചു, എവിടെ സ്വര്‍ണം ഉരുക്കി, അതില്‍ ബാക്കിയെത്രയുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ കുറച്ചുകൂടി മനസിലാക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
സ്വര്‍ണക്കള്ളക്കടത്ത് വിവരം കസ്റ്റംസിനു കൈമാറി അതിനുള്ള റിവാര്‍ഡ് വേണ്ടെന്നു വച്ച് ഇത്തരം കേസുകള്‍ പോലീസ് കൈകാര്യം ചെയ്യുന്നതിലെ ഔചിത്യം മുഖ്യമന്ത്രി മനസിലാക്കണം. കണ്ണൂരിലെ സഖാക്കളുടെ കണ്ണീരിന്റെ കഥ ഈ ഫോണിലുണ്ടെന്ന് അന്‍വര്‍ തന്റെ ഫോണ്‍ ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞു. ഈ പോരാട്ടത്തില്‍ താന്‍ ഒറ്റയ്ക്കല്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
അൻവർ വീണ്ടും മൊഴി നൽകി പാലക്കാട്: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ പരാതിയിൽ അൻവർ അന്വേഷണസംഘത്തിനു മുന്നിൽ വീണ്ടും മൊഴി നൽകി.
ഇന്നലെ തൃശൂർ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിൽ ഷൊർണൂർ പൊതുമരാമത്ത് റെസ്റ്റ്ഹൗസിലായിരുന്നു മൊഴിയെടുപ്പ്. അരമണിക്കൂർമാത്രം നീണ്ടുനിന്ന മൊഴിയെടുപ്പിനു ശേഷം റസ്റ്റ്ഹൗസിൽനിന്നു പുറത്തിറങ്ങിയ അൻവർ കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറി.