വീൽ ചെയറിൽനിന്ന് ശാരിക റെയിൽവേ മാനേജ്മെന്‍റ് സർവീസിലേക്ക്
വീൽ ചെയറിൽനിന്ന് ശാരിക റെയിൽവേ മാനേജ്മെന്‍റ് സർവീസിലേക്ക്
Monday, September 23, 2024 1:30 AM IST
തിരുവനന്തപുരം: സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവീസിലെത്തുന്ന ആദ്യ മലയാളിയായ വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക ഇനി റെയിൽവേ മാനേജ്മെന്‍റ് സർവീസിലേക്ക്. നിയമന ഉത്തരവ് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിൽ നിന്നു കഴിഞ്ഞ ദിവസം ശാരികയ്ക്ക് ലഭിച്ചു.

ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽ ചെയറിൽ ഇരുന്നാണ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. 922-ാം റാങ്ക് നേടിയാണ് ശാരിക സിവിൽ സർവീസ് എന്ന ലക്ഷ്യം സ്വന്തമാക്കിയത്.

ഭിന്ന ശേഷിക്കാരായ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമിയുടെ സ്ഥാപകനായ എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ജോബിൻ എസ്. കൊട്ടാരം ആരംഭിച്ച ‘പ്രോജക്റ്റ് ചിത്രശലഭം ’ എന്ന പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. കഴിഞ്ഞ വർഷം വീൽ ചെയറിൽ നിന്നു സിവിൽ സർവീസ് ലഭിച്ച ഷെറിൻ ഷഹാനയും ചിത്രശലഭം പദ്ധതിയുടെ ഭാഗമായിരുന്നു.


ശാരികയ്ക്ക്‌ ഇടത് കൈയുടെ മൂന്നു വിരലുകൾ മാത്രമേ ചലിപ്പിക്കാൻ കഴിയുകയുള്ളു. ഈ പരിമിതികളെ അതിജീവി ച്ചാണ് ശാരിക ഇപ്പോൾ സിവിൽ സർവീസ് എന്ന ലക്ഷ്യം കീഴടക്കിയത്. കീഴരിയൂർ എരേമ്മൻ കണ്ടി ശശിയുടേയും രാഖിയുടേയും മകളാണ്. പ്ലസ് ടു വിദ്യാർഥിനിയായ ദേവിക സഹോദരി. 2024ലെ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി. തുടർന്ന് ജനുവരി 30ന് ഡൽഹിയിൽ നടന്ന ഇന്‍റർവ്യൂവിൽ മികവ് തെളിയിച്ചു. ഓണ്‍ലൈനായും തിരുവനന്തപുരത്ത് നേരിട്ടുമായിരുന്നു പരിശീലനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.