ഇറക്കുമതി എണ്ണയുടെ ഡ്യൂട്ടി വർധന; ശേഖരത്തിലുള്ള എണ്ണയും വർധിച്ച വിലയ്ക്കു വിൽക്കാൻ നീക്കമെന്നു ബേക്കറി ഉടമകൾ
Tuesday, September 24, 2024 2:15 AM IST
തൃശൂർ: ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കു വിലവർധിച്ച സാഹചര്യം മുതലെടുത്ത് വ്യാപാരികളുടെ ശേഖരത്തിലുള്ള എണ്ണ‍യും വില കൂട്ടി വിൽക്കാനുള്ള നീക്കം തടയണമെന്നു ബേക്കേഴ്സ് അസോസിയേഷൻ കേരള ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

പാചകം ചെയ്യുന്ന ശുദ്ധീകരിച്ച എണ്ണയ്ക്ക് 5.5 ശതമാനത്തിൽനിന്ന് 27.5 ശതമാനമായും ശുദ്ധീകരിക്കാത്ത എണ്ണയ്ക്ക് 12.5 ശതമാനത്തിൽനിന്ന് 37.5 ശതമാനവുമായുമാണ് ഇറക്കുമതിച്ചുങ്കം ഉയർത്തിയത്. ഈ മാസം 14നു ഡ്യൂട്ടി വർധന നിലവിൽവന്നതിനുമുന്പേ രണ്ടു തരം എണ്ണയും വലിയതോതിലാണു പല കന്പനികളും ഇറക്കുമതിചെയ്തു ശേഖരിച്ചിട്ടുള്ളത്.

ശേഖരത്തിലുള്ള എണ്ണയും വർധിച്ച തുകയ്ക്കു വിൽക്കാനുള്ള നീക്കം തടയണം. ഇല്ലെങ്കിൽ വിപണിയിൽ നിത്യോപയോഗത്തിലുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ പെട്ടെന്നുള്ള വിലവർധനവിനു കാരണമാകും. ഒറ്റയടിക്കു 22 മുതൽ 30 ശതമാനം വർധനയാണു ജനങ്ങൾ അനുഭവിക്കേണ്ടിവരിക.

ബേക്കറി നടത്തുന്നവർ നികുതിവാഹകർ മാത്രമായതിനാൽ (ജനങ്ങളിൽനിന്നു നികുതി വാങ്ങി സർക്കാരിലേക്ക് അടയ്ക്കുന്നവർ) വിലവർധന പ്രത്യക്ഷത്തിൽ ബാധിക്കുക സാധാരണ ജനങ്ങളെയാകും.


ഇറക്കുമതിരേഖകൾ പരിശോധിച്ചാൽ നിലവിൽ ശേഖരത്തിലുള്ള എണ്ണ രണ്ടുമാസത്തോളം ഉപയോഗിക്കാനുള്ളതുണ്ടാകുമെന്നാണു കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സർക്കാർ ഇടപെട്ടു പരിഹാരം കാണണമെന്നാണു ബേക്കറി ഉടമകളുടെ ആവശ്യം.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനു ബേക്കേഴ്സ് അസോസിയേഷൻ കേരള നിവേദനംനല്കിയതായി സംസ്ഥാന പ്രസിഡന്‍റ് കിരൺ എസ്. പാലയ്ക്കൽ, സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം. ഇബ്രാഹിം, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ, സംസ്ഥാന ട്രഷറര്‌ സി.പി. പ്രേംരാജ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഷറഫ് നല്ലളം എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.