അസ്കര്‍ അലിയുടെ പിതാവ് ലണ്ടനിലാണ് ജോലി ചെയ്തിരുന്നത്. മൂന്നര വര്‍ഷം മുന്‍പ് അസുഖത്തെ തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് വരികയായിരുന്നു.
ലഹരി എത്തുന്നത് ബംഗളൂരുവില്‍നിന്ന് ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലഹരി ഉത്പന്നങ്ങള്‍ ജില്ലയിലേക്കും കേരളത്തിലേക്കുമായി എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് അസ്കര്‍ അലി എന്നാണ് പോലീസിന്റെ നിഗമനം. ജില്ലയിലെ വിവിധ ചെറുകിട സംഘങ്ങള്‍ക്ക് ലഹരി ഉത്പന്നങ്ങള്‍ നല്‍കുന്നത് ഇവിടെനിന്നാണ്.
ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് മാഫിയാ സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.