വയനാട് ദുരന്തം: പ്രധാനമന്ത്രി വാഗ്ദാനം പാലിക്കണമെന്ന് കെ.പി. രാജേന്ദ്രന്‍
വയനാട് ദുരന്തം: പ്രധാനമന്ത്രി വാഗ്ദാനം പാലിക്കണമെന്ന് കെ.പി. രാജേന്ദ്രന്‍
Monday, September 23, 2024 4:51 AM IST
തൃശൂർ: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നാടിന്‍റെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ അർഹമായ ആനുകൂല്യം നൽകണമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനെതിരേ എഐടിയുസിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ നടത്തിയ പ്രതിഷേധത്തിന്‍റെ ഭാഗമായി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച നട്ടുച്ച പ്രതിഷേധസമരം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വൻ ദുരന്തത്തിനു മുന്നിൽ പകച്ചുനിൽക്കുമ്പോഴും കേന്ദ്രം കേരളത്തോട് ക്രൂരമായ അവഗണന തുടരുകയാണ്. ഉരുൾപൊട്ടലിൽ ഒന്നാകെ ഒലിച്ചുപോയ ചൂരൽമലയിൽ പുനരധിവാസമെന്ന കടമ്പയാണു മുന്നിലുള്ളത്. ദുരന്തത്തിനുശേഷം വയനാട്ടിൽ സന്ദർശനംനടത്തി വലിയ വാഗ്ദാനങ്ങൾനൽകി മടങ്ങിയ പ്രധാനമന്ത്രി ഒരു രൂപപോലും ധനസഹായം നൽകിയിട്ടില്ല. മറ്റു സംസ്ഥാനങ്ങൾക്കായി യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കോടിക്കണക്കിനു രൂപ നൽകുമ്പോഴും കേരളത്തോടു മുഖംതിരിക്കുകയാണ്.


ഒരു നാടിനെയൊന്നാകെ തകർത്തെറിഞ്ഞ ദുരന്തത്തെ ദേശീയദുരന്തമായി അംഗീകരിക്കാൻപോലും കേന്ദ്രസർക്കാർ തയാറാവുന്നില്ല. വയനാടിനായി കേന്ദ്രസർക്കാർ അധികസഹായം ലഭ്യമാക്കി പ്രത്യേക ഫണ്ട് നൽകണമെന്നും അദ്ദേഹം പറഞ്ഞു. വയനാടിലെ ജനങ്ങളെ ചേർത്തുപിടിച്ച് മുന്നേറുന്ന സംസ്ഥാന സർക്കാരിനെതിരായി ഒരുവിഭാഗം മാധ്യമങ്ങൾ ആസൂത്രിതമായ വ്യാജ വാർത്തകളും വ്യാജപ്രചാരണങ്ങളും പടച്ചുവിടുകയാണെന്നാരോപിച്ചാണ് എഐടിയുസി നട്ടുച്ചസമരം സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.