‘വടകര ബേപ്പൂർ ഫോർമുല’ എന്ന രഹസ്യപ്പേരിൽ അറിയപ്പെട്ട നീക്കമനുസരിച്ച് വടകര പാർലമെന്റ് മണ്ഡലത്തിലും ബേപ്പൂർ, മഞ്ചേശ്വരം, തിരുവനന്തപുരം ഈസ്റ്റ് എന്നീ അസംബ്ലി മണ്ഡലങ്ങളിലും കോണ്ഗ്രസുകാർ, ബിജെപി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്നും മറ്റുള്ളിടങ്ങളിൽ ബിജെപിക്കാർ കോണ്ഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്നും ധാരണയുണ്ടാക്കി. ഇതിന്റെ ആദ്യവട്ട ചർച്ചകൾ നടന്നത് ജയറാം പടിക്കലിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങൾക്ക് കടുത്ത വിമർശനവുമായി മുഖ്യമന്ത്രി തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു കേന്ദ്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി മെമ്മോറാണ്ടം തയാറാക്കിയ സംസ്ഥാന സർക്കാരിന്റെ കണക്കുകൾക്കെതിരേ വാർത്ത നൽകിയ മാധ്യമങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളം കണക്കുകൾ പെരുപ്പിച്ചു കാട്ടി അനർഹമായ കേന്ദ്രസഹായം തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന വ്യാജകഥ വലിയൊരു വിഭാഗം ജനങ്ങളുടെ മനസിലേക്ക് കടന്നുകയറി. കേരളീയരും സർക്കാരും ജനങ്ങളും ലോകത്തിനു മുന്നിൽ അവഹേളിക്കപ്പെട്ടു.
കേന്ദ്രം പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തയാറാക്കിയ മെമ്മോറാണ്ടമാണ് കേരളം നൽകിയത്. അതിനെ ദുർവ്യാഖ്യാനം ചെയ്ത് ധൂർത്തും അഴിമതിയുമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരേ തിരിക്കുകയാണ്.
മെമ്മോറാണ്ടം തയാറാക്കുന്നത് മന്ത്രിമാരല്ല. അതിനായി പരിശീലനം ലഭിച്ച പ്രഫഷണലുകളാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമാകും.
ഹൈക്കോടതിയുടെ മുന്നിലുള്ള ആക്ച്വൽസാണ് ചെലവാക്കിയ തുകയെന്നു പറഞ്ഞു മാധ്യമങ്ങൾ വാർത്ത നൽകിയത്. കാലഹരണപ്പെട്ട കേന്ദ്രമാനദണ്ഡങ്ങളിൽ മാറ്റം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.