"കൂടിക്കാഴ്ച എനിക്കുവേണ്ടിയല്ല'; എഡിജിപി-ആർഎസ്എസ് ബന്ധത്തില്‌ മുഖ്യമന്ത്രി
 കൂടിക്കാഴ്ച  എനിക്കുവേണ്ടിയല്ല ;  എഡിജിപി-ആർഎസ്എസ് ബന്ധത്തില്‌ മുഖ്യമന്ത്രി
Sunday, September 22, 2024 3:11 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതു തനിക്കു വേണ്ടിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

രാഷ്‌ട്രീയ ദൗത്യവുമായി പോലീസ് ഉദ്യോഗസ്ഥരെ അയയ്ക്കുന്ന പതിവ് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേ ഐപിഎസ് ഉദ്യോഗസ്ഥനായ ജയറാം പടിക്കലിന്‍റെ സാന്നിധ്യത്തിൽ കോണ്‍ഗ്രസ്- ബിജെപി ചർച്ച നടന്നെന്നു പറയുന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ വായിച്ചു.

അജിത്ത് കുമാറിനെതിരെ ഉയർന്നുവന്ന ആക്ഷേപങ്ങളെ സർക്കാർ ഗൗരവമായാണ് കാണുന്നത്. ഇതേപ്പറ്റി അന്വേഷണം നടക്കുന്നു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അതിൻമേൽ യുക്തമായി തീരുമാനം കൈക്കൊള്ളും. എന്തായാലും ഒരുകാര്യം വ്യക്തമായി പറയാം. ഒരു തരത്തിലുള്ള രാഷ്‌ട്രീയ ചർച്ചകൾക്കും ഒരു പോലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങൾക്കില്ല.

ഏതെങ്കിലും ഉദ്യോഗസ്ഥൻ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കിൽ, അത് ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കിൽ നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായ നടപടി ഉണ്ടാകും. അത് അന്വേഷണറിപ്പോർട്ട് വന്നശേഷം തീരുമാനിക്കും.

തങ്ങളുടെ രാഷ്‌്ടീയ താത്പര്യത്തിനായി പോലീസുകാരെ ഇടനിലകൾക്ക് ഉപയോഗിച്ചതിന്‍റെ മുൻകാല അനുഭവം വച്ചാണോ പ്രതിപക്ഷ നേതാവ് തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നത്. വെങ്ങാനൂർ ബാലകൃഷ്ണൻ എഴുതിയ ജയറാം പടിക്കലിന്‍റെ ജീവചരിത്രത്തിൽ ഇക്കാര്യം പറയുന്നുണ്ട്.

ഡിജിപി പദവി സ്വപ്നം കണ്ടു കഴിഞ്ഞ ജയറാം പടിക്കൽ 91ലെ പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ ഭയപ്പെടാൻ തുടങ്ങി. എൽഡിഎഫ് അധികാരത്തിൽ വന്നാൽ തനിക്ക് ഡിജിപി ആകാൻ പറ്റില്ലെന്ന് കരുതി.

അതു തടയാൻ ചില മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളുടെ കടന്നുകയറ്റം യുഡിഎഫിന്‍റെ പരാജയത്തിൽ കലാശിക്കുമെന്നു പറഞ്ഞു. കെ. കരുണാകരനും ചില നീക്കുപോക്കുകളെക്കുറിച്ച് ആലോചിക്കുന്നത് അറിഞ്ഞു. അതിൽനിന്നു രക്ഷനേടാനായി കണ്ട എളുപ്പവഴിയാണ് ബിജെപിയുമായുള്ള തെരഞ്ഞെടുപ്പ് ബാന്ധവം.


‘വടകര ബേപ്പൂർ ഫോർമുല’ എന്ന രഹസ്യപ്പേരിൽ അറിയപ്പെട്ട നീക്കമനുസരിച്ച് വടകര പാർലമെന്‍റ് മണ്ഡലത്തിലും ബേപ്പൂർ, മഞ്ചേശ്വരം, തിരുവനന്തപുരം ഈസ്റ്റ് എന്നീ അസംബ്ലി മണ്ഡലങ്ങളിലും കോണ്‍ഗ്രസുകാർ, ബിജെപി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്നും മറ്റുള്ളിടങ്ങളിൽ ബിജെപിക്കാർ കോണ്‍ഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്നും ധാരണയുണ്ടാക്കി. ഇതിന്‍റെ ആദ്യവട്ട ചർച്ചകൾ നടന്നത് ജയറാം പടിക്കലിന്‍റെ സാന്നിധ്യത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങൾക്ക് കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു കേന്ദ്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി മെമ്മോറാണ്ടം തയാറാക്കിയ സംസ്ഥാന സർക്കാരിന്‍റെ കണക്കുകൾക്കെതിരേ വാർത്ത നൽകിയ മാധ്യമങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളം കണക്കുകൾ പെരുപ്പിച്ചു കാട്ടി അനർഹമായ കേന്ദ്രസഹായം തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന വ്യാജകഥ വലിയൊരു വിഭാഗം ജനങ്ങളുടെ മനസിലേക്ക് കടന്നുകയറി. കേരളീയരും സർക്കാരും ജനങ്ങളും ലോകത്തിനു മുന്നിൽ അവഹേളിക്കപ്പെട്ടു.

കേന്ദ്രം പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തയാറാക്കിയ മെമ്മോറാണ്ടമാണ് കേരളം നൽകിയത്. അതിനെ ദുർവ്യാഖ്യാനം ചെയ്ത് ധൂർത്തും അഴിമതിയുമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരേ തിരിക്കുകയാണ്.

മെമ്മോറാണ്ടം തയാറാക്കുന്നത് മന്ത്രിമാരല്ല. അതിനായി പരിശീലനം ലഭിച്ച പ്രഫഷണലുകളാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമാകും.

ഹൈക്കോടതിയുടെ മുന്നിലുള്ള ആക്ച്വൽസാണ് ചെലവാക്കിയ തുകയെന്നു പറഞ്ഞു മാധ്യമങ്ങൾ വാർത്ത നൽകിയത്. കാലഹരണപ്പെട്ട കേന്ദ്രമാനദണ്ഡങ്ങളിൽ മാറ്റം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.