ആദ്യ വനിതാ സാമാജികയുടെ സ്ഥാനാരോഹണ ശതാബ്ദി ആചരണവുമായി നിയമസഭ
ആദ്യ വനിതാ സാമാജികയുടെ സ്ഥാനാരോഹണ ശതാബ്ദി  ആചരണവുമായി നിയമസഭ
Monday, September 23, 2024 4:51 AM IST
തിരുവനന്തപുരം: രാജ്യത്തെ ആദ്യ വനിതാ സാമാജിക സ്ഥാനമേറ്റതിന്‍റെ ശതാബ്ദി കേരള നിയമസഭ ആചരിക്കുന്നു. 1924 സെപ്റ്റംബർ 23ന് ഇന്ത്യയിൽ ആദ്യമായി ഡോ. മേരി പുന്നൻ ലൂക്കോസാണ് നിയമനിർമാണസഭയായ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്.

അന്നത്തെ ദർബാർ ഫിസിഷനായിരുന്ന ഡോ. മേരി പുന്നൻ ലൂക്കോസ് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതോടെയാണ് നിയമ നിർമാണസഭകളിലെ സ്ത്രീപ്രാതിനിധ്യത്തിന് അടിത്തറ പാകിയത്. ആദ്യ വനിതാ സാമാജിക സ്ഥാനമേറ്റതിന്‍റെ ശതാബ്ദി നിയമസഭ ആചരിക്കും. നിയമസഭയ്ക്കു വേണ്ടി, സഭാ ടിവി തയാറാക്കിയ "ഡോ. മേരി പുന്നൻ ലൂക്കോസ്: ചരിത്രം പിറന്ന കൈകൾ’ എന്ന ഡോക്യുമെന്‍ററി നിയമസഭയുടെ ഒ‌‌ക്‌ടോബർ നാലു മുതൽ ആരംഭിക്കുന്ന പന്ത്രണ്ടാം സമ്മേളന കാലയളവിൽ റിലീസ് ചെയ്യും.


തിരുവിതാംകൂറിലെ ആദ്യ ബിരുദധാരിണി, ലണ്ടനിൽ നിന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ മലയാളി വനിത, കേരളത്തിലെ ആദ്യ സിസേറിയൻ ശസ്ത്രക്രിയ നടത്തിയ സർജൻ, തിരുവിതാംകൂർ ദർബാർ ഫിസിഷനായ ആദ്യ വനിതാ സാമാജിക എന്നിങ്ങനെ പല നിലകളിൽ ആദ്യസ്ഥാനക്കാരിയാണ് ഡോ. മേരി പുന്നൻ ലൂക്കോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.