ഉന്നക്കുപ്പയിൽ റോഡരികിൽ ശുചിമുറി മാലിന്യം തള്ളൽ പതിവ്
Thursday, September 26, 2024 3:52 AM IST
മൂവാറ്റുപുഴ: എംസി റോഡിൽ ഉന്നക്കുപ്പഭാഗത്ത് രാത്രികാലങ്ങളിൽ സ്ഥിരമായി ശുചിമുറി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അഞ്ച് സ്ഥലങ്ങളിലാണ് ശുചിമുറി മാലിന്യം തള്ളിയത്.

ഇതേതുടർന്ന് നാട്ടുകാർ മാറാടി പഞ്ചായത്ത് പ്രസിഡന്‍റ് ഒ.പി. ബേബിക്ക് നൽകിയ പരാതിയെതുടർന്ന് പ്രദേശത്ത് 20ഓളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കാമറ സ്ഥാപിച്ചത് അറിയാതെ കഴിഞ്ഞ ദിവസം രാത്രി ശുചിമുറി മാലിന്യം തള്ളിയ വാഹനത്തിന്‍റെ വിവരങ്ങൾ ശേഖരിച്ച പോലീസ് വാഹന ഉടമയെയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തിരുന്നു.

കാമറയുടെ ദൃശ്യങ്ങൾ പഞ്ചായത്ത് ഓഫീസിലും പോലീസ് സ്റ്റേഷനിലും ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്‍റ് ഒ.പി. ബേബി പറഞ്ഞു. ദിവസവും ആയിരകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന എംസി റോഡിന്‍റെ ഓരത്താണ് ശുചിമുറി മാലിന്യം തള്ളുന്നത്. ഇത് നാട്ടുകാർക്ക് ഏറെ ദുരിതമായിരുന്നു.


ദുർഗന്ധത്തിനു പുറമെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കിയിരുന്നു. മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളത്തിലൂടെ ഇവ സമീപ പ്രദേശങ്ങളിലെല്ലാം വ്യാപിക്കുന്ന സ്ഥിതിയായിരുന്നു.

അർധരാത്രിയിലാണ് മാലിന്യം വാഹനങ്ങളിൽ എത്തിച്ച് തള്ളുന്നത്. ഫ്ളാറ്റുകളിൽനിന്നും മറ്റും ശേഖരിക്കുന്ന മാലിന്യമാണ് തുറസായ സ്ഥലത്ത് നിക്ഷേപിക്കുന്നത്. ഇതിനായി വൻ ഗുണ്ടാസംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ചോദ്യം ചെയ്യുന്നവരെ അക്രമിക്കുന്ന പ്രവണതയാണ് ഗുണ്ടാസംഘത്തിന്. ഇതേതുടർന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് ഒ.പി. ബേബിയുടെ ശ്രമഫലമായി കാമറകൾ സ്ഥാപിച്ചത്.