‘സർക്കാരിനെ അധികാരത്തിൽനിന്ന് മാറ്റുന്നതിന് ജനങ്ങളുടെ പ്രതീക്ഷ കോണ്‍ഗ്രസിൽ’
Friday, September 27, 2024 4:16 AM IST
മൂവാറ്റുപുഴ: എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽനിന്ന് മാറ്റുന്നതിന് ജനങ്ങൾ പ്രതിക്ഷയർപ്പിക്കുന്നത് കോണ്‍ഗ്രസ് പാർട്ടിയിൽ മാത്രമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിതാഴത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എംഎൽഎ.

പൊളിറ്റിക്കൽ സെക്രട്ടറിയും എഡിജിപിയും മുഖ്യമന്ത്രിയുടെ ക്വട്ടേഷൻ ഗുണ്ടകളാണെന്നും എംഎൽഎ ആരോപിച്ചു. ജനങ്ങൾ ഇത്രയധികം വെറുക്കപ്പെട്ട മുഖ്യമന്ത്രി കേരളത്തിന്‍റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. സർക്കാരിന്‍റെ അഴിമതിയും ധനകാര്യ മാനേജ്മെന്‍റ് കെടുകാര്യസ്ഥതയും കാരണമാണ് ജനങ്ങൾ ദുരിതത്തിലായതെന്നും എംഎൽഎ പറഞ്ഞു.


സപ്ലൈക്കോയിൽ ഒന്നുമില്ലാത്ത സാഹചര്യം സൃഷ്ടിച്ചത് സർക്കാരിന്‍റെ അഴിമതിയും ധൂർത്തും മൂലമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്‌ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർപൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, വയനാട് ദുരന്തത്തിന്‍റെ പേരിലുള്ള കള്ളക്കണക്കും ഫണ്ട് തട്ടിപ്പും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ കൂട്ടായ്മ കെപിസിസി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു.