കുടിവെള്ളക്ഷാമം : നെട്ടൂരിൽ ജനപ്രതിനിധികൾ ടാങ്കർ ലോറി തടഞ്ഞു
Friday, September 27, 2024 3:40 AM IST
മരട്: മരട്-നെട്ടൂർ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നെട്ടൂർ വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റിൽനിന്നും പുറത്തേക്ക് കുടിവെള്ളം ടാങ്കറിൽ കൊണ്ടു പോകുന്നത് നഗരസഭാ ചെയർമാൻ ആന്‍റണി ആശാംപറമ്പിൽ, പ്രതിപക്ഷ നേതാവ് സി.ആർ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു.

വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതിയധ്യക്ഷന്മാരായ ശോഭ ചന്ദ്രൻ, ബേബി പോൾ, റിനി തോമസ്, കൗൺസിലർമാരായ അജിത നന്ദകുമാർ, ദിഷ പ്രതാപൻ, സി.വി.സന്തോഷ്, ഇ.പി.ബിന്ദു, ശാലിനി അനിൽരാജ് തുടങ്ങിയവർ പങ്കെടുത്തു.

മരട് നഗരസഭയിലെ വിവിധ വാർഡുകളിലേക്ക് നെട്ടൂർ വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റിൽനിന്ന് നൽകുന്ന 15 എംഎൽഡി വെള്ളം കൃത്യമായി പമ്പിംഗ് ചെയ്ത് നൽകാത്തതിനാൽ മരടിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തുന്നില്ല.


ഈ വിഷയത്തിന്‍റെ അപാകതകൾ പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ സമര പരിപാടിയിലേയ്ക്ക് പോകുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.

പനങ്ങാട് എസ്ഐ സ്ഥലത്തെത്തി നഗരസഭാ ചെയർമാനുമായും സൂപ്രണ്ടിംഗ് എൻജി നീയറുമായും സംസാരിച്ചതിനെ തുടർന്ന് ബന്ധപ്പെട്ടവരുടെ മീറ്റിംഗ് ഇന്ന് വിളിച്ചു കൂട്ടി പ്രശ്ന പരിഹാരത്തിന് ശ്രമിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.