മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ
Thursday, September 26, 2024 3:28 AM IST
പെരുമ്പാവൂർ: മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെരുമ്പാവൂർ പള്ളിക്കവല നെടിയാൻ അജിംസ് (35), പള്ളിക്കവല ഈരേത്ത് ഷെഫീർ(ബാവ 47 ) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

മുടിക്കൽ ചിറയംപാടം വടക്കേക്കുടി ഷംസുദീൻ (49) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പെരുമ്പാവൂർ ബിവ്റേജിന് സമീപം അജിംസും ഷംസുദീനും തമ്മിൽ വാക്കേറ്റവും തുടർന്ന് അടിപിടിയും നടന്നിരുന്നു. 23ന് ഉച്ചയ്‌ക്ക് ഷംസുദീനെ പെരുമ്പാവൂരിലുള്ള ബാറിൽ നിന്നും കാറിൽകയറ്റി ഷെഫീർ ബിവ്റേജിന് സമീപത്തെത്തിച്ചു.

ഇവിടെവച്ച് ഇവർ മദ്യം കഴിക്കുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. ഇത് കണ്ട് അജിംസ് അവിടെ നിൽപ്പുണ്ടായിരുന്നു. വാക്കുതർക്കത്തിന് ശേഷം നടന്നു പോവുകയായിരുന്ന ഷംസുദീനെ പിന്നിൽ നിന്നെത്തിയ അജിംസ് സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കരിങ്കല്ലു കൊണ്ടും ആക്രമിച്ചു. ഈ സമയം ഷെഫീർ ആക്രമിക്കാൻ നിർദേശം നൽകിക്കൊണ്ടിരുന്നെന്നും പോലീസ് പറയുന്നു.


ആശുപത്രിയിലെത്തിയ ശേഷം ഷംസുദീൻ മരണമടഞ്ഞു. പ്രതി ഷെഫീർ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. മയക്കുമരുന്ന് വില്പന ഉൾപ്പടെ നിരവധി കേസുകളിലും പ്രതിയാണ്.