തൊഴിലിടങ്ങളിലെ സമ്മര്‍ദവും മാനസിക പീഡനങ്ങളും : പരിശോധന ഊര്‍ജിതമാക്കി തൊഴിൽ വകുപ്പ്
Thursday, September 26, 2024 3:28 AM IST
കൊച്ചി: അമിത ജോലി ഭാരത്തെത്തുടര്‍ന്ന് മലയാളി യുവതി മരണപ്പെട്ട പശ്ചാത്തലത്തില്‍ തൊഴില്‍ ഇടങ്ങളിലെ നിയമ ലംഘനങ്ങളും തൊഴിലാളി വിരുദ്ധ നടപടികളും കണ്ടെത്താന്‍ പരിശോധന ഊര്‍ജിതമാക്കി തൊഴിൽ വകുപ്പ്.

പരാതികളില്‍ കാലതാമസം കൂടാതെ പരിഹാരം കണ്ടെത്തുന്നതിന് പുറമെ നിശ്ചയിച്ചിട്ടുള്ള എണ്ണം സ്ഥാപനങ്ങളില്‍ കൃത്യമായ പരിശോധന നടത്താനാണ് തീരുമാനം. നിയമ ലംഘനം കണ്ടെത്തിയാല്‍ ശക്തമായ നടപടിയും ഉണ്ടാകും.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭേദപ്പെട്ട തൊഴില്‍ സാഹചര്യമുണ്ടെങ്കിലും എറണാകുളം സിറ്റി ലേബര്‍ ഓഫീസിന് കീഴില്‍ മാത്രം ദിവസേന 25 ലേറെ പരാതികള്‍ ലഭിക്കാറുണ്ടെന്നാണ് കണക്ക്. കൂടുതലും ബാങ്കിംഗ് മേഖലകളില്‍ നിന്നും, വിദേശത്ത് പഠനത്തിനും തൊഴിലിനുമായി റിക്രൂട്ട്‌മെന്‍റ് നടത്തുന്ന ചില സ്ഥാപനങ്ങളില്‍ നിന്നുമുള്ളവമാണ്.

ടാര്‍ഗറ്റ് അച്ചീവ് ചെയ്യാത്തത് മൂലമുള്ള തൊഴില്‍ പീഡനങ്ങളാണ് ഏറെയും. ശമ്പളം നല്‍കാതിരിക്കൽ, നിയമവിരുദ്ധമായി അധിക ജോലി ചെയ്യിക്കൽ, ആനുകൂല്യങ്ങള്‍ നിഷേധിക്കൽ തുടങ്ങിയവയൊക്കെയാണ് ശിക്ഷാ നടപടികള്‍.

സ്വകാര്യ റിക്രൂട്ട്‌മെന്‍റ് സ്ഥാപനങ്ങൾ, തുണിക്കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുമൊക്കെ ധാരാളം പരാതികള്‍ ഉണ്ടാകാറുണ്ട്. തൊഴില്‍ ചൂഷണം കൂടുതല്‍ നടക്കാറുള്ളതായി കരുതുന്ന ഐടി മേഖലയില്‍ പക്ഷേ കാര്യമായ പരാതികള്‍ ഉണ്ടാകാറില്ല.

അന്താരാഷ്ട്ര തൊഴില്‍ മാനണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായതിനാല്‍ തൊഴില്‍ സമയത്തിലും വേതനത്തില്‍ അധികം തര്‍ക്കങ്ങള്‍ കുറവാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അധിക ജോലി കുറ്റകരം

തൊഴില്‍ നിയമത്തില്‍ നിര്‍ണയിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്. എട്ട് മണിക്കൂറാണ് ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള തൊഴില്‍ സമയം. ഓവര്‍ ടൈം കൂടി ഉള്‍പ്പെടുത്തിയാല്‍ ആഴ്ചയില്‍ 56 മണിക്കൂര്‍ മാത്രമേ ജോലിയെടുപ്പിക്കാനാകു.

അതില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിച്ചാല്‍ തൊഴിലുടമയ്ക്ക് ശിക്ഷ ലഭിക്കാം. വാണിജ്യ, വ്യാപാര സ്ഥാപനങ്ങളില്‍ 10.30 മണിക്കൂര്‍ വരെ തൊഴിലാളിയെ പിടിച്ചു നിര്‍ത്താന്‍ അനുവാദമുണ്ടെങ്കിലും എട്ട് മണിക്കൂര്‍ മാത്രമേ തൊഴിലെടുപ്പിക്കാനാകൂ. ശേഷിക്കുന്ന സമയം വിശ്രമത്തിനായി നല്‍കണമെന്നാണ് നിയമം.

നോട്ടീസ് പീരിഡ് എന്നൊന്നില്ല


സ്ഥാപനത്തില്‍ നിന്ന് രാജിവയ്ക്കുമ്പോള്‍ നിശ്ചിത ദിവസം നോട്ടീസ് പീരിഡായി ജോലി ചെയ്യണമെന്ന വ്യവസ്ഥ പേമെന്‍റ് ഓഫ് വേജസ് നിയമത്തിലില്ല. ഇതിന്‍റെ പേരില്‍ ശമ്പളം പിടിച്ചുവയ്ക്കാന്‍ പാടില്ലെന്നുമാണ് നിയമം. എന്നാല്‍ മിക്ക സ്ഥാപനങ്ങളും നോട്ടീസ് പീരിഡ് വ്യവസ്ഥ നിര്‍ബന്ധപൂര്‍വം നടപ്പാക്കി വരുന്നുണ്ട്.

15 ദിവസം മുതല്‍ മൂന്ന് മാസം വരെയൊക്കെയാണ് നോട്ടീസ് പീരിഡായി കണക്കാക്കി വരുന്നത്. ഈ വ്യവസ്ഥ അംഗീകരിക്കാത്തവരുടെ ശമ്പളം പിടിച്ചുവയ്ക്കുന്ന രീതിയും ഉണ്ട്. ഇത്തരം പരാതികളാണ് കൂടുതലും ലഭിക്കാറുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ആരോട് പരാതി പറയും

കൊച്ചി: തൊഴില്‍ മേഖലയിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിടേണ്ടി വരുന്നത് അമിത ജോലി ഭാരം.

ഡിപ്പാര്‍ട്ട്‌മെന്‍റ് ആരംഭിച്ച കാലത്ത് നിശ്ചയിക്കപ്പെട്ട സ്റ്റാഫ് പാട്ടേണിലാണ് ഇപ്പോഴും നിയമനം നടക്കുന്നത്. തൊഴില്‍ സ്ഥാപനങ്ങളാകട്ടെ അന്നത്തേക്കാള്‍ നൂറ് ഇരട്ടി വര്‍ധിച്ചു. അതനുസരിച്ച് തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. പക്ഷെ ഉദ്യോഗസ്ഥരുടെ എണ്ണം പഴയ കണക്കിലാണ് ഇപ്പോഴും.

താലൂക്ക് അടിസ്ഥാനത്തില്‍ 10 അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍മാര്‍ മാത്രമാണ് ജില്ലയിലുള്ളത്. പരാതികള്‍ പരിശോധിച്ച് പരിഹാരം കാണുക, തൊഴില്‍ സ്ഥാപനങ്ങളില്‍ പതിവ് പരിശോധനകള്‍ നടത്തുക എന്നതാണ് ഇവരുടെ ഉത്തരവാദിത്തം. ഇവരുടെ മുകളിലായി ജില്ലാ ലേബര്‍ ഓഫീസറും ഉണ്ട്.

കേന്ദ്ര തൊഴില്‍ മന്ത്രാലയം നേരിട്ട് നിര്‍ദേശിക്കുന്ന അഞ്ച് സ്ഥാപനങ്ങള്‍ക്ക് പുറമേ 50 സ്ഥാപനങ്ങള്‍ ഓരോ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍മാര്‍ മാസം തോറും ഇന്‍സ്‌പെക്ഷന്‍ നടത്തണമെന്നാണ് വ്യവസ്ഥ. അതായത് ദിവസേന രണ്ട് സ്ഥാപനത്തിലെത്തി പരിശോധന നടത്തണം. രണ്ട് ലക്ഷത്തിലേറെ തൊഴില്‍ സ്ഥാപനങ്ങളാണ് എറണാകുളം സിറ്റി പരിധിയിലുള്ളത്. ഇവിടെയെല്ലാം ഓടിയെത്താന്‍ ഒരാളെകൊണ്ട് മാത്രം കഴിയില്ല.

അധികമായി ഒരു അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ കൂടി അനിവാര്യമാണ്. മാത്രമല്ല ഡിപ്പാര്‍ട്ട്‌മെന്‍റിന് വാഹനം ഇല്ലാത്തതിനാല്‍ ബസില്‍ യാത്ര ചെയ്താണ് ഇവര്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുന്നത്. മറ്റുള്ളവരുടെ പരാതികള്‍ പരിഹരിക്കുന്ന തങ്ങളുടെ പരാതികള്‍ ആരോടു പറയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.