കരുമാലൂരിൽ പടക്കക്കട കുത്തിത്തുറന്ന് ലക്ഷങ്ങളുടെ പടക്കം കവർന്നു
Thursday, September 26, 2024 3:28 AM IST
കരുമാലൂർ: ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ ആനച്ചാൽ കവലയ്ക്കു സമീപം പടക്കക്കടയും ഗോഡൗണും കുത്തിത്തുറന്ന് ലക്ഷങ്ങളുടെ പടക്കം കവർന്നതായി പരാതി. കരുമാലൂർ ആനച്ചാൽ വളവിലുള്ള ബർമ ഫയർവർക്സ് എന്ന പടക്കക്കടയാണ് കുത്തിത്തുറന്നത്.

സംഭവത്തെത്തുടർന്ന് ഉടമ രമണി രാമകൃഷ്ണനാണ് ആലങ്ങാട് പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ കടയുടമയുടെ ബന്ധുവെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. ദീപാവലിക്കു വേണ്ടി സ്റ്റോക്ക് ചെയ്തു വച്ചിരുന്ന ലക്ഷക്കണക്കിനു രൂപയുടെ പടക്കങ്ങൾ കടയോടു ചേർന്നുള്ള ഗോഡൗണിലായി സൂക്ഷിച്ചിരുന്നു. ഇവയെല്ലാം മോഷണം പോയതായി കടയുടമ പോലീസിനോടു പറഞ്ഞു.


ഗോഡൗണുകളുടെ വാതിലും പടക്കക്കടയുടെ പിന്നിലെ വാതിലും പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നിരിക്കുന്നത്. സ്ഥലത്തെ സിസി ടിവി ഉൾപ്പെടെയുള്ളവ നശിപ്പിച്ചിട്ടുമുണ്ട്. പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി.

പടക്കക്കട ഒരാഴ്ചയിലേറെയായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. പരിചയമുള്ള ആരെങ്കിലുമാകാം മോഷണത്തിനു പിന്നില്ലെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സമീപപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ആനച്ചാൽ പുഴ വഴിയാകാം മോഷ്ടാക്കൾ എത്തിയതെന്നും സംശയിക്കുന്നുണ്ട്.