തേവര സേക്രഡ് ഹാർട്ടിൽ കെ.ജി. ജോര്‍ജ് അനുസ്മരണം
Wednesday, September 25, 2024 3:52 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ തന്നെയാണ് 80-കളില്‍ ഇറങ്ങിയ കെ.ജി. ജോര്‍ജിന്‍റെ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമയിലും പറയുന്നതെന്ന് ചലച്ചിത്രകാരനും എഴുത്തുകാരനുമായ കെ.ബി. വേണു. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ ജേര്‍ണലിസം ഡിപ്പാര്‍ട്‌മെന്‍റ് സംഘടിപ്പിച്ച കെ.ജി. ജോര്‍ജ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നായക കഥാപാത്രങ്ങളെ പോലും നിഷ്പ്രഭമാക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച സിനിമകളായിരുന്നു കെ.ജി. ജോര്‍ജിന്‍റെ സിനിമകളെന്ന് വേണു കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. ബിജു, ബാബു ജോസഫ്,


ഫാ. ആന്‍റണി പള്ളത്തി, സുജിത് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായ പഞ്ചവടിപ്പാലം പ്രദര്‍ശിപ്പിച്ചു.