പുറന്പോക്ക് കൈയേറ്റം : ചൂർണിക്കര പഞ്ചായത്തിന് ഗുരുതര വീഴ്ചയെന്ന് വില്ലേജ് വികസന സമിതി
Wednesday, September 25, 2024 3:52 AM IST
ആലുവ: വിവാദമായ പുറമ്പോക്ക് ഭൂമിയിൽ കാട് വെട്ടിത്തെളിച്ച് 6 ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകിയതിൽ ചൂർണിക്കര പഞ്ചായത്തിന് ഗുരുതര വീഴ്ച പറ്റിയതായി വില്ലേജ് വികസന സമിതിയുടെ വിലയിരുത്തൽ.

റവന്യു വകുപ്പിന്‍റെ കീഴിലുള്ള തായിക്കാട്ടുകരയിലെ 40 സെന്‍റ് സ്ഥലത്ത് യാതൊരുവിധ നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി നൽകാൻ പഞ്ചായത്തിന് യാതൊരു അവകാശവുമില്ലെന്നും ഉടൻ വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യാൻ കെഎസ്ഇബിക്ക് നിർദേശം നൽകണമെന്നും യോഗം നിർദേശിച്ചു.

വിവിധ പദ്ധതികൾ നടപ്പിലാക്കാൻ കണ്ടെത്തിയ സ്ഥലം ആയതിനാലാണ് സ്ഥലം വൃത്തിയാക്കാൻ അനുമതി നൽകിയതെന്ന പഞ്ചായത്ത് പ്രസിഡന്‍റ് രാജി സന്തോഷിന്‍റെ വിശദീകരണം യോഗം അംഗീകരിച്ചില്ല.


ഇതു വരെ ബന്ധപ്പെട്ട വകുപ്പുകളുടെ രേഖാമൂലമുള്ള അനുമതി ലഭിക്കാത്ത പദ്ധതിയുടെ പേരിൽ സ്വകാര്യ വ്യക്തിയ്ക്ക് വേണ്ടി ഭൂമി വൃത്തിയാക്കിയതും പോസ്റ്റുകൾ സ്ഥാപിച്ചതും വില്ലേജ് ഓഫീസിന്‍റെ അറിവിലല്ലെന്ന് വില്ലേജ് ഓഫീസർ എസ്. അമ്പിളി പറഞ്ഞു.

യോഗത്തിൽ പി.എ. മുഹമ്മദ് നാസർ (സിപിഎം), മാധവൻ കുട്ടി (എംഎൽഎ പ്രതിനിധി ), സുബൈദ യൂസഫ്(വാർഡംഗം), ബിജോയ് കല്ലക്കാരൻ (കെസി-ജെ ), ജോസഫ് വാടക്കൽ, മനോജ് പട്ടാട് ( കോൺഗ്രസ്-എസ്),

സാനി ഏബ്രഹാം (ആലുവ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ) എന്നിവരും പങ്കെടുത്തു. വിവരവകാശ പ്രവർത്തകൻ സനീഷ് കളപ്പുരയ്ക്കലിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരമാണ് തീരുമാനങ്ങൾ ലഭ്യമായത്.