യന്ത്രവത്കൃത ബോട്ടുടമകളും തൊഴിലാളികളും : വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
Wednesday, September 25, 2024 3:52 AM IST
വൈപ്പിൻ: യന്ത്രവത്കൃത മത്സ്യബന്ധന മേഖലയോടുള്ള സംസ്ഥാന സർക്കാരിന്‍റെ അവഗണനയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിനുമെതിരെ യന്ത്രവത്കൃത മത്സ്യ ബന്ധന മേഖലയിലുള്ളവരും അനുബന്ധ മേഖലയുള്ളവരും ചേർന്ന സംയുക്ത സമര സമിതി വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തി.

ബോട്ടുകളുടെ കാലപ്പഴക്കം സംബന്ധിച്ച് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് പിൻവലിച്ച് 12-15 വർഷം പിന്നിട്ട ബോട്ടുകളുടെ ലൈസൻസ് ഫിറ്റ്നസ് പരിശോധിച്ച് പുതുക്കി നൽകുക. ട്രോളിംഗ് നിരോധന കാലയളവിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന ഫൈബർ വള്ളങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക. മത്സ്യ ബന്ധന ബോട്ടിലെ തൊഴിലാളികൾക്ക് അർഹതപ്പെട്ട ക്ഷേമ- മരണാനന്തര സഹായങ്ങൾ ലഭ്യമാക്കുക.


ഫിഷിംഗ് ബോട്ടുകളേയും തൊഴിലാളികളെയും ആക്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുക. മത്സ്യബന്ധന യാനങ്ങളുടെ ഇന്ധനത്തിന് സബ്സിഡി നൽകുക. എന്നീ ആവശ്യങ്ങളും സമരസമിതി മുന്നോട്ടുവച്ചു.മാർച്ചിനെ തുടർന്ന് നടന്ന ധർണ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.

സമരസമിതി ചെയർമാൻ ഒ.എ. ജെൻട്രിൻ അധ്യക്ഷനായി. സി.എസ്. ശൂലപാണി, ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ, എം.ജെ.ടോമി, കെ.കെ. വേലായുധൻ, കെ.ബി. രാജീവ് , കെ.ബി. കാസിം, എ.ആർ. ബിജുകുമാർ, കെ.എസ്. തമ്പി, കെ.എം. അജീഷ് കുമാർ എന്നിവർ സംസാരിച്ചു.