ജൈവ വളത്തിൽ മായം; മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും
Wednesday, September 25, 2024 3:40 AM IST
കൊച്ചി: കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 ല്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്ത സമൃദ്ധി ജൈവ വളം മായം കലര്‍ന്നതാണെന്ന പരാതി, മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും.

കമ്മീഷന്‍ അംഗം വി.കെ.ബീനാകുമാരി കമ്മീഷന്‍റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. സജി കുടിയിരിപ്പില്‍ നല്‍കിയ പരാതിയിലാണ് നടപടി. വളത്തില്‍ വര്‍ധിച്ച തോതില്‍ പാറപ്പൊടി ചേര്‍ത്തെന്നാണ് ആക്ഷേപം. കാര്‍ബണ്‍ നൈട്രജന്‍ അനുപാതം ശരിയല്ലെന്നും പരാതിയില്‍ പറയുന്നു. വളങ്ങള്‍ക്ക് പോഷകങ്ങളെ വലിച്ചെടുക്കാന്‍ സാധ്യത കുറവാണ്.

75 ശതമാനം സര്‍ക്കാര്‍ വിഹിതവും 25 ശതമാനം കര്‍ഷക വിഹിതവും നല്‍കിയാണ് ഗുണനിലവാരമില്ലാത്ത വളം വില്‍ക്കുന്നതെ്. കര്‍ഷകരെ ഇത്തരത്തിലുള്ള വളം കമ്പനികള്‍ വര്‍ഷങ്ങളായി ചൂഷണം ചെയ്യുകയാണെന്നും ഇതിന് പിന്നില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.


കര്‍ഷക ക്ഷേമ ഡയറക്ടര്‍ ഇതുസംബന്ധിച്ച് കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 700 ഓളം പെര്‍മിറ്റുകള്‍ വിതരണം ചെയ്ത്തില്‍ നാലെണ്ണത്തില്‍ മാത്രമാണ് പരാതി വന്നതെന്നാണ് പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ വളത്തിന്‍റെ ഗുണനിലവാരം വിലയിരുത്തുമെന്നും ഗുണനിലവാരമില്ലെങ്കില്‍ ഉത്പാദകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സൂക്ഷ്മ പരിശോധന ആവശ്യമാണെന്ന് കമ്മീഷന്‍ തീരുമാനിച്ചു. നാലുപേര്‍ മാത്രമാണ് പരാതി പറഞ്ഞതെന്ന റിപ്പോര്‍ട്ട് അവാസ്തവമാണെന്ന് പരാതിക്കാരനും അറിയിച്ചു.