സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പണം വാങ്ങുന്നതിനിടെ പ്രതി കളക്ടറേറ്റിൽ കുടുങ്ങി
Wednesday, September 25, 2024 3:40 AM IST
കാക്കനാട്: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്നയാളെ കാക്കനാട് കളക്ടറേറ്റിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്നു പിടികൂടി.

കൊല്ലംശാസ്താംകോട്ട ശൂരനാട് സ്വദേശിയായ രൻജിത് കുമാർ (46) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. പട്ടികജാതി വികസന വകുപ്പ് ജീവനക്കാരനായ ജി. പ്രശാന്തിന്‍റെ സുഹൃത്തിന്‍റെ ബന്ധുവിന് നികുതി വകുപ്പിൽ താത്കാലിക ജോലി വാഗ്ദാനം ചെയ്ത ശേഷം 6,000 രൂപയുമായി കളക്ടറേറ്റിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.

കളക്ടറേറ്റിൽ വച്ച് പെരുമ്പാവൂർ സ്വദേശിയായ യുവാവിന്‍റെ പക്കൽ നിന്നു പണം വാങ്ങുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്. തുടർന്ന് പ്രതിയെ തൃക്കാക്കര പോലീസിന് കൈമാറുകയായിരുന്നു.


ഇപ്പോൾ വാഴക്കാലയിൽ താമസിക്കുന്ന പ്രതി സിവിൽ സ്റ്റേഷനിലെ സ്ഥിരം സന്ദർശകനായിരുന്നു. തട്ടിപ്പിനിരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു.

ജാഗ്രതാ നിർദേശവുമായി കളക്ടര്‍

കൊച്ചി: ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനിരയാകാതെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് മുന്നറിയിപ്പ് നല്കി. കളക്ടറേറ്റ് വളപ്പിൽ നിന്നു പിടിയിലായ ആൾ വിമുക്തഭടനാണെന്ന വ്യാജേന തിരിച്ചറിയല്‍ കാര്‍ഡുമായാണ് തട്ടിപ്പ് നടത്തിയിരുന്നത്.

എംപ്ലോയ്മെന്‍റ് ഓഫീസുകൾ വഴി മാത്രമാണ് താൽക്കാലിക നിയമനം നടത്തുന്നത്. പിഎസ്‌സി വഴിയല്ലാതെ സ്ഥിരനിയമനം ലഭിക്കില്ല- കളക്ടർ പറഞ്ഞു.