ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന; യുവതിയടക്കം ആറു പേര്‍ പിടിയില്‍
Sunday, May 19, 2024 4:44 AM IST
കൊച്ചി: ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിവന്നിരുന്ന ആറംഗസംഘം അറസ്റ്റില്‍. എറണാകുളം വരാപ്പുഴ സ്വദേശിനിയും മോഡലുമായ അല്‍ക്ക (22), ഇടുക്കി സ്വദേശി ആഷിഖ് (22), പാലക്കാട് സ്വദേശികളായ എം.സി. സൂരജ് (26), രഞ്ജിത്(24), മുഹമ്മദ് അസര്‍(18), തൃശൂര്‍ സ്വദേശി എബിന്‍ (18) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കല്‍നിന്നും വില്‍പ്പനക്കെത്തിച്ച 084 ഗ്രാം കൊക്കെയ്ന്‍, 1.65 ഗ്രാം മെത്താഫിറ്റമിന്‍, 8.69 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. കറുകപ്പള്ളിയിലെ വൈറ്റ്ഹൗസ് ലോഡ്ജില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

ആഷിഖിന്‍റെ പേരിലാണ് റൂം എടുത്തിരുന്നത്. കഴിഞ്ഞ 13 മുതല്‍ സംഘം ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. പരിശോധനയ്ക്കായി എളമക്കര പോലീസും ഡാന്‍സാഫും ലോഡ്ജില്‍ എത്തുമ്പോള്‍ ഇവര്‍ ലഹരിലായിരുന്നു. പ്രതികളില്‍ ഒരാളുടെ മൊബൈല്‍ഫോണില്‍ നിന്നു ലഹരി ഇടപാടുകാരെക്കുറിച്ചും സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നതിന്‍റെയും ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.


ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വില്‍പ്പന നടത്തുകയായിരുന്നു. ഇവരുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ നിന്ന് ലഹരി ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

രഞ്ജിത് കൊലപാതകശ്രമം, പിടിച്ചുപറി കേസുകളിലെ പ്രതിയാണ്. സൂരജിന് വിവിധ സ്റ്റേഷനുകളിലായി നാല് മോഷണ കേസുകളുണ്ട്. പ്രതികളുടെ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പ്രതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.