പൈപ്പ് ലൈൻ മാറ്റൽ വൈകുന്നു : കറുകച്ചാൽ ബൈപാസ് നിർമാണം സ്തംഭനത്തിൽ
Saturday, July 6, 2024 7:01 AM IST
കറുകച്ചാൽ: ജലവിതരണ വകുപ്പിന്‍റെ മെല്ലെപ്പോക്കുകാരണം ബൈപാസ് നിർമാണം വൈകുന്നതായി ആക്ഷേപം. കറുകച്ചാൽ ടൗണിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനായി രൂപംകൊടുത്ത കറുകച്ചാൽ ഗുരുമന്ദിരം-നെത്തല്ലൂർ കുരിശുകവല ബൈപാസ് റോഡാണ് ജലവിതരണ പൈപ്പുലൈനുകൾ മാറ്റിസ്ഥാപിക്കാൻ വൈകുന്നതുമൂലം നിർമാണ പ്രവൃത്തികൾ തുടങ്ങാനാവാതെ സ്തംഭനാവസ്ഥയിലായത്.

നിലവിൽ ഗുരുമന്ദിരം ജംഗ്ഷനിൽ നിന്നാരംഭിച്ച് നെത്തല്ലൂർ കുരിശുകവല ജംഗ്ഷനിൽ കോട്ടയം റോഡുമായി സന്ധിക്കുന്ന പാതയാണ് ബൈപാസ് റോഡിനായി പരിഗണിച്ചത്. നേരത്തെ റോഡിനടിയിലൂടെ സ്ഥാപിച്ച ജലവിതരണ പൈപ്പുകൾ പൂർണമായി മാറ്റിയാൽ മാത്രമേ നിർമാണം ആരംഭിക്കാൻ കഴിയൂ. ബൈപാസ് നിർമാണത്തിന് നാലുകോടി രൂപ അനുവദിച്ചിട്ട് ഒന്നരവർഷം പിന്നിടുമ്പോഴും പ്രാരംഭ ജോലികൾ പോലും ആരംഭിച്ചിട്ടില്ല.

തുക അനുവദിച്ചപ്പോൾ ടെൻഡർ പൂർത്തിയാക്കിയാലുടൻ ബൈപാസ് നിർമാണം ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചിരുന്നുവെങ്കിലും ജലസേചന വകുപ്പിന്‍റെ പൈപ്പുകൾ പുനഃസ്ഥാപിക്കാൻ കാലതാമസം നേരിട്ടതിനാൽ നിർമാണം വൈകുകയാണ്. തുക ലഭിക്കാൻ നേരിട്ട താമസമാണ് പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനു തടസമായതെന്നു ജലസേചന വകുപ്പ് അധികൃതർ പറയുന്നു. പൈപ്പുകളും റോഡിനടിയിലെ കേബിളുകളുമെല്ലാം മാറ്റിസ്ഥാപിക്കാൻ ഇനിയും കാലതാമസമുണ്ടാകും.

ഗതാഗതക്കുരുക്കിൽ വലയുന്ന കറുകച്ചാൽ ടൗണിൽ ബൈപാസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്. രണ്ടുകിലോമീറ്റർ നീളമുള്ള റോഡ് വീതി കൂട്ടി ഉന്നതനിലവാരത്തിൽ പുനർനിർമിച്ച് ബൈപാസാക്കാനാണ് പദ്ധതിയിട്ടത്. ബൈപാസ് വരുന്നതോടെ ടൗണിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോകാനും കോട്ടയം റോഡിൽനിന്നു കറുകച്ചാലിലെത്താനും എളുപ്പമാകും.

റോഡ് പൂർത്തിയാകുന്നതോടെ കറുകച്ചാൽ ടൗണിലെയും വാഴൂർ റോഡിലെയും ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാകും. പാത നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.