പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ വിഷയങ്ങൾ റവന്യു അസംബ്ലിയിൽ അവതരിപ്പിച്ചു
Wednesday, July 10, 2024 6:06 AM IST
മുണ്ടക്കയം: ഈരാറ്റുപേട്ട, മുണ്ടക്കയം മിനി സിവിൽ സ്റ്റേഷനുകളുടെ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു റവന്യു അസംബ്ലിയിൽ ആവശ്യപ്പെട്ടതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ജില്ലയിലെ ഏറ്റവും വലിയ വില്ലേജ് ആയ എരുമേലി തെക്ക് വില്ലേജ് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ വില്ലേജ് രൂപീകരിക്കുക, എരുമേലി തെക്ക് വില്ലേജ് ഓഫീസ് നിയമ തടസങ്ങൾ പരിഹരിച്ചു തുറന്നു നൽകുക തുടങ്ങിയ ആവശ്യങ്ങളും റവന്യു അസംബ്ലിയിൽ ഉന്നയിച്ചു.

പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിൽ ഭൂമിയുടെ ഫെയർവാല്യൂ നിശ്ചയിച്ചു നൽകുക, മുണ്ടക്കയം കീച്ചൻപാറയിൽ അമ്പതോളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, എരുമേലിയിൽ ഹൗസിംഗ് ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കർ സ്ഥലത്ത് ശബരിമല തീർഥാടകർക്ക് സഹായകരമാകുന്ന സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ കാര്യങ്ങളും ഉന്നയിച്ചു.

എരുമേലി പഞ്ചായത്തിന്‍റെ അധീനതയിൽ ഓരുങ്കൽതടത്തുള്ള സ്ഥലം എരുമേലി ഫയർഫോഴ്സ് ഓഫീസ് സ്ഥാപിക്കുന്നതിനും എക്സൈസ് ഓഫീസ് സ്ഥാപിക്കുന്നതിനും വേണ്ടി വിട്ടു നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുക, സുരക്ഷിത മനുഷ്യവാസത്തിന് യോഗ്യമല്ലെന്ന് ദുരന്തനിവാരണ വകുപ്പ് കണ്ടെത്തിയ 247 കുടുംബങ്ങൾക്ക് പകരം ഭൂമിയും വീടും വാങ്ങുന്നതിന് ആവശ്യമായ 10 ലക്ഷം രൂപ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളും എംഎൽഎ അവതരിപ്പിച്ചു.