പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് കൽക്കെട്ടിന് ബലക്ഷയം; അടിയന്തര റിപ്പോര്‍ട്ട് തേടി ആര്‍ഡിഒ
Wednesday, July 10, 2024 6:06 AM IST
പാലാ: വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു യാത്രക്കാര്‍ ദിവസേന ബസ് കാത്തുനില്‍ക്കുന്ന വെയിറ്റിംഗ് ഷെഡില്‍ അപകടഭീഷണി ഒളിഞ്ഞിരിക്കുന്നു. പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡാണ് യാത്രക്കാര്‍ക്കു ഭീഷണിയാകുന്നത്.

ഇതിന്‍റെ തൊട്ടുപിന്നിലെ കല്‍ക്കെട്ടുകള്‍ക്കിടയിലൂടെ വന്‍തോതിലാണ് മഴവെള്ളവും മലിനജലവും ഒഴുകി വരുന്നത്. കല്‍ക്കെട്ടിനു ബലക്ഷയവും സംഭവിച്ചിട്ടുള്ളതായി യാത്രക്കാര്‍ പറയുന്നു. കല്‍ക്കെട്ട് യാത്രക്കാരില്‍നിന്നു മറയ്ക്കാനായി ഇരുമ്പുഷീറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്. മഴക്കാലത്ത് മലിനജലം ഉള്‍പ്പെടെ വെയിറ്റിംഗ് ഷെഡിലൂടെ നിരന്നൊഴുകുകയാണ്.

വീതിക്കുറവും അസൗകര്യങ്ങള്‍ നിറഞ്ഞതുമായ ഈ വെയിറ്റിംഗ് ഷെഡ് മഴക്കാലത്ത് യാത്രക്കാര്‍ക്കു ദുരിതമാവുകയാണ്. മലിനജലം റോഡിലൂടെ ഒഴുകി സമീപത്തെ സ്‌കൂളിനു സമീപം വരെ എത്താറുണ്ട്.

താലൂക്ക് വികസനസമിതിയില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് ആര്‍ഡിഒ പി.കെ. ദീപ പാലാ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. സ്ഥലത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കു മലിനജലം ആശുപത്രി മതില്‍ക്കെട്ടിനുള്ളില്‍നിന്നു പുറത്തുവന്നു റോഡിലേക്ക് എത്തുന്നതും ആർഡിഒ നേരില്‍ക്കണ്ടു. അടിയന്തരമായി ആശുപത്രി സൂപ്രണ്ടിനോടും മുനിസിപ്പില്‍ സെക്രട്ടറിയോടും റിപ്പോര്‍ട്ട് നൽകാന്‍ ആര്‍ഡിഒ നിര്‍ദേശിച്ചിട്ടുണ്ട്.