മലിനീകരണം: പ്രദേശത്ത് രോഗബാധിതരേറുന്നു
Wednesday, July 10, 2024 7:17 AM IST
വൈക്കം: പുല്ലും പായലും വളർന്നു തിങ്ങി മാലിന്യങ്ങൾ അടിഞ്ഞ് നീരൊഴുക്കുനിലച്ച കൊടുതുരുത്ത് - ഞാണുപറമ്പ് തോട് വെച്ചൂർ പഞ്ചായത്ത് മൂന്നാം വാർഡ് നിവാസികളെ രോഗബാധിതരാക്കുകയാണ്. വെച്ചൂർ പഞ്ചായത്തിലെ പാടശേഖരങ്ങളുമായി ബന്ധപ്പെട്ട് ഒഴുകിയിരുന്ന കൊടുതുരുത്ത്- ഞാണുപറമ്പ് തോട് മാലിന്യ വാഹിനിയായതോടെയാണ് കുടുംബങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടിയെതെന്ന് പ്രദേശവാസികൾ പറയുന്നു.

തോട് ആരംഭിക്കുന്ന കൊടുതുരുത്ത് പാലത്തിന് കിഴക്കുഭാഗത്ത് തോടിന്‍റെ ഒഴുക്കു തടസപ്പെടുത്തുന്ന തരത്തിൽ തോട് നികന്നു കിടക്കുകയാണ്. എട്ടുമീറ്റർ വീതിയുള്ള തോടിനു കുറകെ മുമ്പ് സ്ഥാപിച്ച മുട്ട് പൂർണമായി പൊളിച്ചു നീക്കാത്തതാതിനാൽ ഇവിടെ തോടിന്‍റെ വീതി മൂന്നു മീറ്ററായി കുറഞ്ഞു. വീതി കുറഞ്ഞ തോടിന് കുറുകെ ഇപ്പോൾ ഒരു തടിപ്പാലവുമുണ്ട്. കാർഷിക മേഖലയുമായി അഭേദ്യമായി ബന്ധപ്പെട്ട തോട് ആഴം കൂട്ടി ശുചീകരിക്കണമെന്ന ആവശ്യം ജനം വർഷങ്ങളായി ഉയർത്തിയിട്ടും ഇറിഗേഷൻ അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

കാൻസർ ബാധിതരേറുന്നു

മൂന്നാം വാർഡിൽ കാൻസർ ബാധിച്ച് അഞ്ച് പേർ മരണപ്പെട്ടു. നിർധന കുടുംബാംഗങ്ങളായ 17 പേർ ഇപ്പോൾ കാൻസർ ബാധിതരായി ചികിത്സയിലാണ്. വാർഡിലെ കൂടുതൽ പേരിൽ പരിശോധന നടത്തിയാൽ മലിനീകരണം മൂലമുണ്ടായ രോഗങ്ങൾ ബാധിച്ചവരുടെ എണ്ണമേറുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

കൊടുതുരുത്ത്-നാണുപറമ്പ് തോടു ഒഴുകിയെത്തുന്നത് കെവി കനാലിലും വേമ്പനാട്ടുകായലുമാണ്. വെച്ചൂരിലെ കരിനിലങ്ങളുടെ ഓരത്തു താമസിക്കുന്നവർക്ക് കുളങ്ങളും കിണറുകളും ഉപയോഗിക്കാനാകാത്തതിനാൽ വീടുകൾക്ക് സമീപത്തുകൂടി ഒഴുകുന്ന തോടുകളിലെ വെള്ളമാണ് പാത്രം കഴുകാനും കുളിക്കാനും അലക്കാനുമൊക്കെ ഉപയോഗിക്കുന്നത്.

കൊടുതുരുത്തു തോട്ടിലെ മലിനജലം ചെറുതോടുകളിലൂടെ ഒഴുകി ജനവാസ മേഖലയിൽ എത്തിയതോടെയാണ് തങ്ങൾ മാറാരോഗികളായി തീർന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കാർഷിക മേഖലയുടെ വികസനത്തിനും നിർധന കുടുംബങ്ങളുടെ ആരോഗ്യകരമായ ജീവിതം ഉറപ്പു വരുത്തുന്നതിനും കൊടുതുരുത്ത് -നാണുപറമ്പ് തോട് ആഴം കൂട്ടി ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.