ഹോട്ടലുടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ
Tuesday, July 9, 2024 7:34 AM IST
കോട്ടയം: ഹോട്ടലുടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇതരസംസ്ഥാന സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മുംബൈ സ്വദേശിയായ സുജിത്ത് ഷാ (38) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയത്തെ പ്രമുഖ ഹോട്ടലുടമയിൽ നിന്നും 29,40,000 കബളിപ്പിച്ച് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. 2017-ൽ കോട്ടയത്ത് ഹോട്ടല്‍ ജോലിക്കെത്തിയ സുജിത്ത് ഷാ ഹോട്ടലുടമയുടെ വിശ്വാസം നേടിയതിന് ശേഷം ഹോട്ടലിന്‍റെ പാനിപുരി കൗണ്ടറും, സോഡാ കൗണ്ടറും വാടകയ്ക്ക് എടുത്തിരുന്നു. തുടർന്ന് ഇയാൾ ഹോട്ടൽ ഉടമയോട് ഷെയർ മാർക്കറ്റിൽ പണം ഇറക്കിയാൽ കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളിലായി 14,40,000 രൂപ കൈപ്പറ്റി ഹോട്ടല്‍ ഉടമയെ ഏല്പിക്കുന്നതിനുവേണ്ടി മറ്റൊരാള്‍ ഇയാളെ ഏല്പിച്ച 15 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തു. പരാതിയെത്തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തെരച്ചിലിൽ ഇയാളെ വയനാടുനിന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.