അപകടാവസ്ഥയിലായ തണൽമരത്തിന്‍റെ ശിഖരങ്ങൾ വെട്ടിമാറ്റി
Wednesday, July 10, 2024 7:17 AM IST
കുമരകം: കുമരകം - കെെപ്പുഴമുട്ട് റാേഡിൽ പള്ളിച്ചിറ കവലയ്ക്കു സമീപം റോഡരികിൽ നിന്ന തണൽ മരത്തിന്‍റെ ശിഖരങ്ങൾ വെട്ടിമാറ്റി. പല അപകടങ്ങൾക്കും കാരണമായ മരം ഉടൻ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ദീപിക പലതവണ വാർത്ത നൽകിയിരുന്നു.

മരം വെട്ടിമാറ്റിയോ ശിഖരങ്ങൾ മുറിച്ചു മാറ്റിയോ അപകടം ഒഴിവാക്കേണ്ട ഉത്തരവാദിത്വം കെആർഎഫ്ബിക്കാണ്. എന്നാൽ, അവർ ഈ അപകടാവസ്ഥ കണ്ടതോ, കേട്ടതോ ഇല്ലെന്നു നടിക്കുകയായിരുന്നു. ഒടുവിൽ, കാലവർഷം കലിതുള്ളുന്നതിന് മുമ്പു മരത്തിന്‍റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ കുമരകം പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്‍റ് ധന്യാ സാബുവിന്‍റെ നേതൃത്വത്തിൽ മരംവെട്ടു തൊഴിലാളികളെ വിളിച്ചു മരത്തിന്‍റെ ശിഖരങ്ങൾ മുറിച്ചു മാറ്റുകയായിരുന്നു. ഇതിനായി പ്രധാന റോഡിലൂടെയുള്ള ചെറുവാഹനങ്ങളുടെ ഗതാഗതം നിരോധിക്കുകയും എംആർഎഫ് റോഡു വഴി പള്ളിച്ചിറയിലേക്ക് തിരിച്ചുവിടുകയും ചെയ്താണ് ശിഖരങ്ങൾ ഇറക്കിയത്.