ആക്രമിക്കാന്‍ ഉപയോഗിച്ച വാക്കത്തി കഴുകിയശേഷം അടുക്കളയില്‍ കൊണ്ടുപോയി തിരികെ വയ്ക്കുകയും കൈയില്‍ പുരണ്ട രക്തം തോര്‍ത്തില്‍ തുടയ്ക്കുകയും ചെയ്തു. മൃതദേഹങ്ങളെ ശ്യാംനാഥ് രണ്ടുമൂന്ന് തവണ മറികടന്നതായി സംശയിക്കുന്ന തരത്തില്‍ രക്തം പുരണ്ട കാല്പ്പാടുകളുമുണ്ടെന്ന് പോലീസ് പറയുന്നു.
അച്ഛൻ സോമനാഥന് നായരുമായി ശ്യാംനാഥ് നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. വിവാഹം വൈകുന്നതിന്റെ പ്രശ്നങ്ങളും നിലനിന്നിരുന്നു. ഇയാള്‍ക്കു വിഷാദരോഗമുണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നു. ഇയാളുടെ മുറിയില്‍നിന്നു കണ്ടെത്തിയ ഗുളിക വിശദപരിശോധനയ്ക്ക് മെഡിക്കല്‍ കോളജിലേക്ക് പോലീസ് നല്‍കിയിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചകഴിഞ്ഞു 3.45 ഓടെയാണ് മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചത്. 4.30 ഓടെ മൂവരുടെയും സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.