സുജിത് ദാസ് ഉള്‍പ്പെടുന്ന ബലാത്സംഗ പരാതി ; പത്തു ദിവസത്തിനകം തീരുമാനമെടുക്കണം
സുജിത് ദാസ് ഉള്‍പ്പെടുന്ന ബലാത്സംഗ പരാതി ; പത്തു ദിവസത്തിനകം  തീരുമാനമെടുക്കണം
Saturday, October 19, 2024 1:16 AM IST
കൊച്ചി: മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പത്തുദിവസത്തിനകം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിയമപരമായ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി.

എസ്പി, ഡിവൈഎസ്പി, സിഐ എന്നിവര്‍ക്കെതിരേ പരാതി നല്‍കിയിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചു പൊന്നാനി സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്. നിലവിലെ സാഹചര്യത്തില്‍ അന്വേഷണ ഉത്തരവിടാന്‍ മുതിരുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പൊന്നാനി സിഐയായിരുന്ന വിനോദ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് യുവതി 2022 ഓഗസ്റ്റ് 20നാണു പരാതി നല്‍കിയത്. മൂന്നു വര്‍ഷമായിട്ടും ഉദ്യോഗസ്ഥനെതിരായ പരാതിയില്‍ നടപടി സ്വീകരിക്കാത്തതു ഞെട്ടിപ്പിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു.

യുവതി നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നുള്ള റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. പരാതി പൊതുസേവകര്‍ക്കെതിരേയായതിനാല്‍ വസ്തുത സംബന്ധിച്ച് ഡിഐജിയുടെ റിപ്പോര്‍ട്ട് തേടിയാണു മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.


എന്നാല്‍, പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉന്നയിക്കുന്ന ലൈംഗികാതിക്രമ പരാതിയില്‍ ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തേടേണ്ടത് നിയമപരമായി അനിവാര്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവിട്ടത്.

ഉത്തരവിന്‍റെ പകര്‍പ്പ് മജിസ്‌ട്രേറ്റിന് ഇമെയില്‍ വഴി അയച്ചുനല്‍കാനും നിര്‍ദേശിച്ചു. പൊന്നാനി പോലീസിനും എഎസ്പിക്കും എസ്പിക്കും പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണു മജിസ്‌ട്രേറ്റ് കോടതിയില്‍ യുവതി പരാതി നല്‍കിയത്.

താമസിക്കുന്ന വീടിന്‍റെ അവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനു പരിഹാരം തേടി 2022ല്‍ പൊന്നാനി സിഐയായയിരുന്ന വിനോദിനു നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കി തന്നെ ബലാത്സംഗം ചെയ്‌തെന്നാണു യുവതിയുടെ പരാതി.

തുര്‍ന്ന് ഡിവൈഎസ്പി വി.വി. ബെന്നിയെ സമീപിച്ചപ്പോഴും എസ്പിയായിരുന്ന സുജിത് ദാസിനെ സമീപിച്ചപ്പോഴും ബലാത്സംഗത്തിനിരയായെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, പരാതി വ്യാജമാണെന്നാണു സര്‍ക്കാര്‍ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.