അവയവദാനത്തിന് ആശുപത്രിതല ഓഥറൈസേഷൻ കമ്മിറ്റികൾ വരുന്നു
അവയവദാനത്തിന് ആശുപത്രിതല  ഓഥറൈസേഷൻ കമ്മിറ്റികൾ വരുന്നു
Saturday, October 19, 2024 1:17 AM IST
കൊച്ചി: അവയവദാനത്തിന്‍റെ നടപടികൾക്കായി ആശുപത്രിതല ഓഥറൈസേഷൻ കമ്മിറ്റികൾ നിലവിൽ വരുന്നതോടെ ഈ മേഖലയിലെ കാലതാമസം ഒഴിവായിക്കിട്ടുമെന്ന ആശ്വാസത്തിൽ രോഗികൾ.

നിലവിൽ അവയവദാനത്തിനുള്ള നടപടികൾക്കുണ്ടാകുന്ന കാലതാമസം നിരവധി രോഗികളുടെ ശസ്ത്രക്രിയയ്ക്കായുള്ള കാത്തിരിപ്പ് അനന്തമായി നീളാൻ കാരണമായിരുന്നു.

അവയവദാനത്തിന്‍റെ നടപടികൾക്ക് അനുമതി നൽകാനുള്ള ആശുപത്രിതല ഓഥറൈസേഷൻ കമ്മിറ്റികൾ എത്രയും വേഗം രൂപീകരിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം നിർ‌ദേശം നൽകിയിരുന്നു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള എല്ലാ അപേക്ഷകളും ഇപ്പോൾ ജില്ലാതല സമിതിയുടെ പരിഗണനയ്ക്കാണു വരുന്നത്. അതിനാൽ രോഗികളുടെ കാത്തിരിപ്പ് അനിശ്ചിതമായി നീളുന്ന സ്ഥിതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാന, ജില്ലാതല ഓഥറൈസേഷൻ സമിതികൾ വൃക്കദാനത്തിനുള്ള അപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട ഹർജിയിൽ ജസ്റ്റീസ് വി.ജി. അരുണാണ് ഉത്തരവിറക്കിയത്. രോഗിയും ദാതാവും തമ്മിൽ അടുത്ത ബന്ധമില്ലെന്ന കാരണത്താലാണു അപേക്ഷ നിരാകരിച്ചത്.

രോഗികളുടെ ജീവൻ ഓഥറൈസേഷൻ കമ്മിറ്റിയുടെ തീരുമാനത്തെ ആശ്രയിച്ചാണ്. അതിനാൽ ഇത്തരം സമിതികളിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത് ചട്ടങ്ങളിൽ നിഷ്കർഷിക്കുന്ന വിധമാണെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

ഈ കേസിലെ ഹർജിക്കാരുടെ കാര്യത്തിൽ അപേക്ഷ ജില്ലാ സമിതിയും തുടർന്ന് സംസ്ഥാന സമിതിയും തള്ളിയിരുന്നു. രോഗിയായ ഗോതുരുത്ത് സ്വദേശി കെ.ടി. ജില്ലറ്റിന് തൃശൂർ ശാന്തിപുരം സ്വദേശി ടി.കെ.സുനിലാണ് വൃക്ക ദാനം ചെയ്യാൻ തയാറായത്.


എന്നാൽ ഇരുവരും അപരിചിതരാണെന്നും സൗഹൃദം തെളിയിക്കാൻ ഫോട്ടോപോലും ഇല്ലെന്നും അവയവദാനത്തിനു പിന്നിൽ സാമ്പത്തിക ഇടപാട് സംശയിക്കുന്നുവെന്നുമുള്ള പോലീസ് റിപ്പോർട്ടടക്കം പരിഗണിച്ചാണു ഓഥറൈസേഷൻ കമ്മിറ്റികൾ അപേക്ഷ തള്ളിയത്.

എന്നാൽ സ്നേഹബന്ധത്തിന് തെളിവു ഹാജരാക്കുക അസാധ്യമാണെന്നു കോടതി വിലയിരുത്തി. മാത്രമല്ല ഓട്ടോ തൊഴിലാളിയായ രോഗിയുടെ ശസ്ത്രക്രിയയ്ക്ക് ജനങ്ങളിൽനിന്നു പിരിച്ചാണ് തുക കണ്ടെത്തുന്നത്.

ഇതായിരിക്കാം സാമ്പത്തിക ഇടപാടെന്നു വ്യാഖ്യാനിച്ചത്. ഓഥറൈസേഷൻ സമിതി ഹർജിക്കാരുടെ അപേക്ഷ വീണ്ടും പരിഗണിച്ച് പത്തുദിവസത്തിനകം നീതിപൂർവമായ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

കേന്ദ്രനിയമം ഇങ്ങനെ

വർഷത്തിൽ 25ലധികം അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന ആശുപത്രി കേന്ദ്രീകരിച്ച് ഓഥറൈസേഷൻ സമിതി വേണമെന്നാണു കേന്ദ്രനിയമം. 25ൽ താഴെ ശസ്ത്രക്രിയ നടത്തുന്ന കേന്ദ്രങ്ങളാണു ജില്ലാ സമിതിയെ സമീപിക്കേണ്ടത്.

എന്നാൽ കേരളത്തിൽ ഇതിനനുസരിച്ച് ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. അതിനാൽ ആശുപത്രിതല സമിതികൾ എവിടെയുമില്ല. എല്ലാ അപേക്ഷകളും ജില്ലാ സമിതികളിലെത്തുന്നത് തീരുമാനം വൈകാനിടയാക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിന് ഉടൻ പരിഹാരം കാണണമെന്നാണു പുതിയ നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.