എൻജി. വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ അറസ്റ്റിൽ
എൻജി. വിദ്യാർഥികളെ  തട്ടിക്കൊണ്ടുപോയ സംഭവം;  ഒരാൾ അറസ്റ്റിൽ
Saturday, October 19, 2024 1:17 AM IST
കാക്കനാട് : രണ്ട് എൻജിനിയറിംഗ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ ഇരിങ്ങാലക്കുട അരിപുരം പുത്തുപുര വീട്ടിൽ അക്ഷയ് ഷാജിയാണ് (22) ഇൻഫോപാർക്ക് പോലീസിന്‍റെ പിടിയിലായത്.

പോലീസിനെ കണ്ട് ബ്ലേഡുകൊണ്ട് കഴുത്തിലും മറ്റും സ്വയം മുറിവുണ്ടാക്കിയ കൂട്ടുപ്രതി രിസാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മറ്റൊരു പ്രതി ഒളിവിലാണ്.

ഇൻസ്റ്റഗ്രാമിലൂടെ വിദ്യാർഥികളിൽ ഒരാളെ പരിചയപ്പെട്ട അക്ഷയ് മയക്കുമരുന്ന് ഇടപാടുകളിലേക്ക് ഇവരെ ആകർഷിക്കാൻ ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു. താൻ പ്രമുഖ ഗുണ്ടാസംഘത്തിലെ അംഗമാണെന്നും എന്തു വിഷയം ഉണ്ടെങ്കിലും താൻ സഹായിക്കാമെന്നും ഇയാൾ വിദ്യാർഥികൾക്ക് ഉറപ്പു നൽകിയിരുന്നതായും അന്വേഷണസംഘം പറഞ്ഞു.

ഇതനുസരിച്ച് തങ്ങളുടെ കോളജിലെ വിദ്യാർഥികൾ ചേരിതിരിഞ്ഞുണ്ടായ തർക്കം പിന്നീട് കൂട്ടത്തല്ലിൽ കലാശിച്ച കാര്യം പ്രതിയെ വിദ്യാർഥികൾ അറിയിച്ചു. ഇതേത്തുടർന്ന് പ്രതി അക്ഷയ് മൂന്ന് സുഹൃത്തുക്കളെയും കൂട്ടി വ്യാഴാഴ്ച രാത്രി ഏഴരയോടെ നിലം പതിഞ്ഞിമുകളിൽ എത്തി.


ഗുണ്ടാ സംഘത്തിൽപ്പെട്ടവരുമായി ചേർന്നു കോളജിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ തങ്ങളുടെ പഠനത്തെയും ബാധിക്കുമെന്ന് മനസിലാക്കിയ വിദ്യാർഥികൾ ഇയാളെ തിരികെ അയയ്ക്കാൻ ശ്രമിച്ചു. തുടർന്ന് പരാതിക്കാരനായ വിദ്യാർഥിയെയും കൂട്ടുകാരനെയും അക്ഷയ് ഒരു സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

15,000 രൂപയാണ് ആവശ്യപ്പെട്ടത്. ഭയന്നുപോയ വിദ്യാർഥികൾ സുഹൃത്തുക്കളെ വിളിച്ച് സഹായം ആവശ്യപ്പെട്ടതോടെയാണു സംഭവം പുറത്തായത് . ഇവർ അറിയിച്ചതിനെത്തുടർന്ന് ഇൻഫോപാർക്ക് പോലീസ് നടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.