ഉരുൾപൊട്ടൽ: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് കെസിബിസി
ഉരുൾപൊട്ടൽ: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് കെസിബിസി
Saturday, October 19, 2024 1:17 AM IST
കോട്ടയം: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കേരള കത്തോലിക്കാ സഭ.

ഭവനരഹിതരായവരുടെ നിലവിലെ ജീവിതസാഹചര്യങ്ങള്‍ മനസിലാക്കി പുനരധിവാസ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന കാലതാമസം ദുരിതബാധിതര്‍ക്കു ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്നും കെസിബിസി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. റവന്യു മന്ത്രി കെ. രാജനുമായി കെസിബിസിയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്മെന്‍റ് കമ്മീഷന്‍ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്.

കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ഡിസാസ്റ്റര്‍ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റൊമാന്‍സ് ആന്‍റണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പദ്ധതികളില്‍ സഭയുടെ പങ്കാളിത്ത സന്നദ്ധത കെസിബിസി പ്രസിഡന്‍റ് കർ‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്ക ബാവ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്‍റെ വ്യക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്മെന്‍റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസ് പുളിക്കലിന്‍റെ നിര്‍ദേശവും മന്ത്രിയെ അറിയിച്ചു.

തുടര്‍ ചര്‍ച്ചകള്‍ക്കായി കെസിബിസിയുടെ പോസ്റ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗങ്ങള്‍ 22 ന് തിരുവനന്തപുരത്തു റവന്യുമന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.