കാറിടിച്ച് രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം
കാറിടിച്ച് രണ്ടു വിദ്യാർഥികൾക്ക്  ദാരുണാന്ത്യം
Saturday, October 19, 2024 1:16 AM IST
വടക്കഞ്ചേരി: പന്തലാംപാടം നീലിപ്പാറ ക്വാറിക്കു മുന്നിൽ ട്വന്‍റിഫോർ ന്യൂസ് ചാനൽ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ടു വിദ്യാർഥികൾക്കു ദാരുണാന്ത്യം.

പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അഷറഫലിയുടെ മകൻ മുഹമ്മദ് റോഷൻ (15), വടക്കഞ്ചേരി നായർകുന്ന് കൈതപ്പാടം വലിയവീട്ടിൽ വി.എം. ഇക്ബാലിന്‍റെ മകൻ മുഹമ്മദ് ഇസാം (15) എന്നിവരാണു മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു അപകടം. വെള്ളിയാഴ്ചയായതിനാൽ വാണിയംപാറ മേലേചുങ്കത്തുള്ള പള്ളിയിൽ ജുമാ നമസ്കാരത്തിനു പോയി സ്കൂളിലേക്കു റോഡരികിലൂടെ നടന്നുവന്നിരുന്ന വിദ്യാർഥികളെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥികളിലൊരാൾ 30 മീറ്ററോളം ദൂരത്തേക്കു തെറിച്ചുവീണു.

മറ്റൊരാൾ തെറിച്ച് കാറിന്‍റെ ചില്ലിലും ബോണറ്റിലും ഇടിച്ച് റോഡരികിലേക്കു പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഡ്രൈവർ തൃശൂർ തലോർ സ്വദേശി ഇമ്മാനുവലി(26)നെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കുശേഷം വടക്കഞ്ചേരി പോലീസിനു കൈമാറി.

പരിക്കേറ്റ വിദ്യാർഥികളുമായി ആംബുലൻസിൽ കാർഡ്രൈവറും തൃശൂരിലേക്കു പോയിരുന്നു. മനഃപ്പൂർവമല്ലാത്ത നരഹത്യക്കു ഡ്രൈവർക്കെതിരേ കേസ് എടുത്തിട്ടുണ്ടെന്ന് എസ്ഐ ജീഷ്മോൻ വർഗീസ് പറഞ്ഞു.

സിഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂൾ അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ മൃതദേഹം ഇൻക്വസ്റ്റിനുശേഷം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

മുഹമ്മദ് ഇസാമിന്‍റെ അമ്മ: നസീമ. സഹോദരി: ഇഷ. മുഹമ്മദ് റോഷന്‍റെ അമ്മ: റംലത്ത്. സഹോദരങ്ങൾ: റഹീമ തസ്നി, റഹ്‌ന നസ്റിൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.