ഡ്രൈവർ തൃശൂർ തലോർ സ്വദേശി ഇമ്മാനുവലി(26)നെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കുശേഷം വടക്കഞ്ചേരി പോലീസിനു കൈമാറി.
പരിക്കേറ്റ വിദ്യാർഥികളുമായി ആംബുലൻസിൽ കാർഡ്രൈവറും തൃശൂരിലേക്കു പോയിരുന്നു. മനഃപ്പൂർവമല്ലാത്ത നരഹത്യക്കു ഡ്രൈവർക്കെതിരേ കേസ് എടുത്തിട്ടുണ്ടെന്ന് എസ്ഐ ജീഷ്മോൻ വർഗീസ് പറഞ്ഞു.
സിഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂൾ അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ മൃതദേഹം ഇൻക്വസ്റ്റിനുശേഷം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
മുഹമ്മദ് ഇസാമിന്റെ അമ്മ: നസീമ. സഹോദരി: ഇഷ. മുഹമ്മദ് റോഷന്റെ അമ്മ: റംലത്ത്. സഹോദരങ്ങൾ: റഹീമ തസ്നി, റഹ്ന നസ്റിൻ.