കേരള ബാങ്കിൽ പലിശ ഇളവോടെ രണ്ടുകോടി വരെ കാർഷിക വായ്പ
കേരള ബാങ്കിൽ പലിശ ഇളവോടെ  രണ്ടുകോടി വരെ കാർഷിക വായ്പ
Saturday, October 19, 2024 1:16 AM IST
തിരുവനന്തപുരം: കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ എന്നിവർക്കു കുറഞ്ഞ പലിശ നിരക്കിൽ രണ്ടു കോടി രൂപ വരെ കേരള ബാങ്കിൽ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ അനുവദിക്കുന്നു.

കർഷകരുടെ തൊഴിലവസരവും വരുമാനവും വർധിപ്പിക്കുന്നതിനായുള്ള അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നുള്ള മൂന്നു ശതമാനം പലിശയിളവോടെ ആറു ശതമാനം പലിശയ്ക്കാണു കർഷകർക്കു കേരള ബാങ്ക് എഐഎഫ് വായ്പ അനുവദിക്കുന്നത്.

പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കു മാത്രം അനുവദിച്ചിരുന്ന എഐഎഫ് വായ്പയാണ് വ്യക്തികൾക്കും ഇതര സഹകരണ സംഘങ്ങൾക്കും നൽകാൻ തീരുമാനമായത്. ഒരു യൂണിറ്റിന് പദ്ധതി തുകയുടെ 90 ശതമാനം അല്ലെങ്കിൽ രണ്ടു കോടി രൂപ വരെയാണ് എഐഎഫ് വായ്പ അനുവദിക്കുന്നത്. കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിനു വായ്പ പ്രയോജനപ്പെടുത്താം.


കർഷകർക്കായുള്ള ഹ്രസ്വകാല, ദീർഘകാല കാർഷിക വായ്പകളും കുറഞ്ഞ പലിശ നിരക്കിൽ കേരള ബാങ്ക് വഴി അനുവദിക്കുന്നു.

ക്ഷീരകർഷകർക്ക് രണ്ടു ലക്ഷം രൂപ വരെ അനുവദിക്കുന്ന ക്ഷീരമിത്ര വായ്പയും കരിമീൻ, കാളാഞ്ചി, കൂടുമത്സ്യകൃഷി, ചെമ്മീൻ, വനാമി കർഷകർക്കുള്ള പ്രവർത്തന മൂലധന വായ്പയും ദീർഘകാല വായ്പയും കുറഞ്ഞ പലിശ നിരക്കിൽ സർക്കാർ സബ്സിഡിയോടെ ലഭ്യമാണ്.

ശീതീകരണ സൗകര്യത്തോടുകൂടിയ മത്സ്യ വില്പന വാഹനത്തിനും വായ്പ അനുവദിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.