കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 40 വിദ്യാർഥിനികൾ ചികിത്സ തേടി
കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ  ഭക്ഷ്യവിഷബാധ;  40 വിദ്യാർഥിനികൾ ചികിത്സ തേടി
Saturday, October 19, 2024 1:16 AM IST
കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് വിഭാഗം വിദ്യാർഥികൾ താമസിക്കുന്ന താവക്കരയിലെ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 40 വിദ്യാർഥിനികൾ ചികിത്സ തേടി. ഇന്നലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥിനികൾക്കാണു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

12.45 ഓടെ ക്ലാസ്‌ കഴിഞ്ഞെത്തിയ കുട്ടികൾ ഭക്ഷണം കഴിച്ച്‌ സ്‌കൂളിലേക്കു മടങ്ങിയിരുന്നു. അതിനിടെ ഹോസ്റ്റലിൽ തന്നെയുണ്ടായിരുന്ന ഒരു കുട്ടിക്കാണ്‌ ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്‌. തലവേദനയും ശരീരമാകെ ചുവന്നു ചൊറിയുകയുമായിരുന്നു. ഇതോടെ കെയർടേക്കർ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു.


തൊട്ടുപിന്നാലെ സ്‌കൂളിൽനിന്നു കൂടുതൽ കുട്ടികൾ തലവേദനയും ക്ഷീണവും അനുഭവപ്പെട്ട്‌ ചികിത്സ തേടി. തലവേദന, ഛർദി, ദേഹത്ത്‌ ചൂട്‌, കണ്ണിന് ചുവപ്പു നിറം, വയറുവേദന, മറ്റ്‌ ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങളോടെയാണു കുട്ടികൾ എത്തിയത്‌.

ഊണിനൊപ്പം കഴിച്ച മീനിൽനിന്നാകാം ഭക്ഷ്യവിഷബാധയേറ്റതെന്നാണു പ്രാഥമിക നിഗമനം.

ഭക്ഷ്യസുരക്ഷാ വിഭാഗം, കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോസ്റ്റലിലെത്തി പരിശോധനയ്ക്കായി ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ചു. ആശുപത്രിയിൽനിന്നു വിട്ടയച്ചെങ്കിലും കുട്ടികൾ ഇപ്പോഴും നിരീക്ഷണത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.